
ദില്ലി: മെട്രോ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ നിർദ്ദേശങ്ങൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ സെപ്റ്റംബർ ഒന്നിന് യോഗം വിളിച്ചു. കേന്ദ്ര നഗര വികസന മന്ത്രാലയമാണ് യോഗം വിളിച്ചത്. ഏഴാം തീയതി മുതൽ ഘട്ടം ഘട്ടമായി സർവ്വീസ് പുനരാരംഭിക്കാനാണ് തീരുമാനം. ആദ്യഘട്ടം യാത്രാനുമതി സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും.
യാത്രക്കാർക്ക് ടോക്കൺ നൽകില്ല. ഡിജിറ്റൽ പണമിടപാട് മാത്രമായിരിക്കും അനുവദിക്കുക. എല്ലാ യാത്രക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കും. യാത്രക്കാരെല്ലാം നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ഒന്നിടവിട്ട സീറ്റുകൾ ഒഴിച്ചിടണമെന്നും നിർദ്ദേശമുണ്ടാകുമെന്നാണ് വിവരം. മെട്രോ സർവ്വീസുകൾ അടുത്ത മാസം 7 മുതൽ അനുവദിച്ചു കൊണ്ട് ഇന്നലെ രാത്രിയാണ് അൺലോക്ക് നാല് മാർഗ്ഗനിർദ്ദേശം കേന്ദ്രം പുറത്തിറക്കിയത്. രാഷ്ട്രീയ സാമൂഹ്യ മത കായിക കൂട്ടായ്മകൾക്ക് ഉപാധികളോടെ അനുവാദം നൽകുമെന്നും അൺലോക്ക് നാല് മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.
തീവ്രബാധിത മേഖലകൾക്കു പുറത്ത് പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾ കേന്ദ്രത്തിൻറെ അനുമതി വാങ്ങണമെന്നാണ് പുതിയ മാർഗ നിർദ്ദേശം. കൊവിഡ് കേസുകൾ 35 ലക്ഷം കടക്കുമ്പോകയും പ്രതിദിനം രോഗികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുമ്പോഴാണ് കേന്ദ്രത്തിന്റെ കൂടുതൽ ഇളവുകൾ വരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam