പശ്ചിമ ബംഗാളില്‍ 17കാരി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍, പൊലീസിനെതിരെ പ്രതിഷേധം ശക്തം

Published : Apr 23, 2023, 11:38 PM IST
പശ്ചിമ ബംഗാളില്‍ 17കാരി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍, പൊലീസിനെതിരെ പ്രതിഷേധം ശക്തം

Synopsis

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്ന് മരണം സംഭവിച്ചതായാണ് വ്യക്തമാക്കുന്നത്. ശരീരത്തിൽ മറ്റു മുറിവുകൾ കണ്ടെത്തിയിട്ടുമില്ല. 

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഉത്തർ ദിനജ്പൂരിൽ 17കാരി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധം രൂക്ഷമായതോടെ പ്രദേശത്ത് സുരക്ഷ കൂട്ടിയിരിക്കുകയാണ് പൊലീസ്. കേസ് സിബിഐക്ക് കൈമാറണമെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്.

പതിനേഴുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കലിയാഗഞ്ച് സ്വദേശിയായ പതിനേഴുകാരനെയും അച്ഛനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്ന് മരണം സംഭവിച്ചതായാണ് വ്യക്തമാക്കുന്നത്. ശരീരത്തിൽ മറ്റു മുറിവുകൾ കണ്ടെത്തിയിട്ടുമില്ല. 

ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്ന പോസ്റ്റമോർട്ടം നടപടികൾ പൂർണമായും ക്യാമറയിൽ പകർത്തിയിട്ടുണ്ട്. നേരത്തെ പെൺകുട്ടി ബലാൽസംഗത്തിനിരയായി എന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ബലാൽസംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് ഒരിക്കൽ കൂടി ഉറപ്പാക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെടും എന്ന് പൊലീസ് അറിയിച്ചു. ഇതിനിടയിൽ പെൺകുട്ടിയുടെ കൊലപാതകം സിബിഐക്ക് കൈമാറണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. വനിതാ കമ്മീഷൻ ദേശീയ ബാലാവകാശ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. 

സംഭവത്തിൽ പരസ്പരം പഴിചാരുകയാണ് ബിജെപിയും തൃണമൂൽ കോൺഗ്രസും. ബലാൽസംഗത്തിന് ഇരയായാണ് പെൺകുട്ടി കൊല്ലപ്പെട്ടത് എന്നും കുട്ടിയുടെ മൃതദേഹം റോഡിലൂടെ വലിചിഴച്ച പൊലീസ് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നുമാണ് ബിജെപി ആരോപിക്കുന്നത്. എന്നാൽ ബിജെപി പ്രദേശത്ത് സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മരണം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വാദം.

വ്യാഴാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രാജ്ബോങ്ഷി വിഭാ​ഗത്തിൽ നിന്നുള്ള പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോവുന്നതായി വീഡിയോ പുറത്ത് വന്നത് പശ്ചിമ ബംഗാളില്‍ വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ