കൊവിഡ് 19 കൈകാര്യം ചെയ്യുന്ന കാര്യത്തിൽ പശ്ചിമ ബംഗാൾ പരാജയം; ആരോപണവുമായി ദിലീപ് ഘോഷ്

Web Desk   | Asianet News
Published : Jul 20, 2020, 02:44 PM IST
കൊവിഡ് 19 കൈകാര്യം ചെയ്യുന്ന കാര്യത്തിൽ പശ്ചിമ ബംഗാൾ പരാജയം; ആരോപണവുമായി ദിലീപ് ഘോഷ്

Synopsis

പകർച്ചവ്യാധിയെ ഫലപ്രദമായി നേരിടാനും നിയന്ത്രണത്തിലാക്കാനും പശ്ചിമബംഗാൾ ഉചിതമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ദിലീപ് ഘോഷ് ആരോപിച്ചു.

കൊൽക്കത്ത: കൊവിഡ് 19 വ്യാപനം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ പശ്ചിമബംഗാൾ സർക്കാർ വൻപരാജയമാണെന്ന ആരോപണവുമായി ബിജെപി മേധാവി ദിലിപ് ഘോഷ്. രോഗം നിയന്ത്രിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ലെന്നും ദിലിപ് ഘോഷ് പറഞ്ഞു. രോഗികൾക്ക് ആശുപത്രിയിൽ കിടക്കകൾ ലഭിക്കുന്ന കാര്യത്തിൽ സർക്കാർ തെറ്റായ വിവരങ്ങളാണ് പുറത്തുവിടുന്നത്. പകർച്ചവ്യാധിയെ ഫലപ്രദമായി നേരിടാനും നിയന്ത്രണത്തിലാക്കാനും പശ്ചിമബംഗാൾ ഉചിതമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ദിലീപ് ഘോഷ് ആരോപിച്ചു. സംസ്ഥാനത്ത് നിലവിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ കൊറോണയെ പിടിച്ചു കെട്ടാൻ സാധിക്കില്ല. പൂർണ്ണമായ ക്രമക്കേടാണ് ആരോഗ്യ വകുപ്പിൽ സംഭവിക്കുന്നത്.  

എന്നാൽ ദിലീപ് ഘോഷിന്റെ വാദത്തെ എതിർത്ത് കൊണ്ട് മുതിർന്ന മന്ത്രിയായ സുബ്രത മുഖർജി രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് പശ്ചിമ ബംഗാൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം (ദിലീപ് ഘോഷ്) കഴിഞ്ഞ മൂന്നുമാസങ്ങളിലെ ഗുജറാത്ത് സന്ദർശിച്ച് അവിടുത്തെ സംഭവ വികാസങ്ങൾ‌ നേരിട്ട് മനസ്സിലാക്കണം. അവിടം സന്ദർശിച്ചതിന് ശേഷം അദ്ദേഹത്തിൽ നിന്നുളള മറുപടിയാണ് ഞങ്ങൾ കേൾക്കാനാഗ്രഹിക്കുന്നത്. മുഖർജി പറഞ്ഞു.

ചെറിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിലും കൊവിഡ് മഹാവ്യാധി കൈകാര്യം ചെയ്യുന്നതിൽ സാധ്യമായ ഏറ്റവും മികച്ച ക്രമീകരണങ്ങളാണ് സംസ്ഥാനം നടപ്പിൽ വരുത്തുന്നത്. ഏറ്റവും മികച്ചവരാണെന്ന് അവകാശപ്പെടുന്നില്ല. എന്നാൽ കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ചവർ തന്നെയാണ് മുഖർജി അവകാശപ്പെട്ടു. 

കഴിഞ്ഞ നാലുമാസങ്ങളിലായി അദ്ദേഹം എവിടെ ആയിരുന്നുവെന്നും പെട്ടെന്ന് എവിടെ നിന്നോ എത്തി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ 5 ലക്ഷം ആളുകൾ ജോലി ചെയ്തു എന്ന് അവകാശപ്പെടുന്നു. ബിജെപിയാണ് കഷ്ടപ്പെടുന്ന ആളുകൾക്ക് ഭക്ഷണവും റേഷനും നൽകിയത്.  ദിലിപ് ഘോഷ് പറഞ്ഞു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി