കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം: മകൾ പോയത് വീട്ടുകാരുടെ അനുവാദത്തോടെ, വെളിപ്പെടുത്തലുമായി കമലേശ്വരി പ്രധാന്‍റെ അമ്മ ബുദ്ദിയ പ്രധാൻ

Published : Aug 03, 2025, 03:59 PM ISTUpdated : Aug 03, 2025, 04:15 PM IST
Buddhiya Pradhan

Synopsis

കന്യാസ്ത്രീകൾ അറസ്റ്റിലായതിന് ശേഷം കുടുംബത്തിൽ ബജ്റം​ഗ്ദൾ പ്രവർത്തകരുടെ ഭീഷണിയുണ്ടായെന്നും ബുദ്ദിയ പ്രധാൻ 

ദുർ​ഗ്: ഛത്തീസ്​ഗഡിലെ ദുർ​ഗിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ വെളിപ്പെടുത്തലുമായി പെൺകുട്ടികളിൽ ഒരാളുടെ അമ്മ. വീട്ടുകാരുടെ അനുവാദത്തോടെയാണ് മകൾ കന്യാസ്ത്രീകൾക്കൊപ്പം പോയതെന്ന് പെൺകുട്ടികളിൽ ഒരാളായ കമലേശ്വരി പ്രധാൻ്റെ അമ്മ ബുദ്ദിയ പ്രധാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കന്യാസ്ത്രീകൾ അറസ്റ്റിലായതിന് ശേഷം കുടുംബത്തിൽ ബജ്റം​ഗ്ദൾ പ്രവർത്തകരുടെ ഭീഷണിയുണ്ടായെന്നും ഇവർ പറഞ്ഞു.

വീട്ടുകാരുടെ അനുവാദത്തോടെയാണ് മകൾ കന്യാസ്ത്രീകൾക്കൊപ്പം പോയത്. കുടുംബത്തിന് കടം ഉണ്ടായിരുന്നു. അഞ്ച് ലക്ഷം രൂപ കടമെടുത്താണ് വീട് നിർമിച്ചത്. ഇതിൻ്റെ കടം തീർക്കാനാണ് ജോലിക്ക് വിട്ടത്. ഭക്ഷണം ഉണ്ടാക്കുന്ന ജോലിയായിരുന്നു. ​ഗ്രാമത്തിൽ നിന്ന് പലരും ജോലിക്കായി പുറത്ത് പോകാറുണ്ട്. ഇതിന് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങാറില്ലെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. നേരത്തെ ഹിന്ദുമത വിശ്വാസികളായിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷമായി ക്രിസ്ത്യൻ വിശ്വാസികളാണ്. ​കന്യാസ്ത്രീകൾ ദുർ​ഗിൽ അറസ്റ്റിലായതിന് ശേഷം കുടുംബത്തിൽ ബജ്റംഗ്ദൾ പ്രവർത്തകരുടെ ഭീഷണിയുണ്ടായെന്നും ഇവർ വ്യക്തമാക്കി.

മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ചുമത്തിയാണ് രണ്ട് മലയാളി കന്യാസ്ത്രീകളെ ദുർ​ഗിൽ അറസ്റ്റ് ചെയ്തത്. ഒൻപത് ദിവസത്തെ ജയിൽ വാസത്തിനൊടുവിൽ ഇന്നലെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. ബിലാസ്പൂരിലെ എൻഐഎ കോടതിയാണ് ഉപാധികളോടെ കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറക്കുമതി ചെലവ് ഇടിഞ്ഞു, ക്രൂഡ് ഓയിൽ വിലയിൽ 12ശതമാനം കുറവ്, പക്ഷേ സാധാരണക്കാ‍ർക്ക് ഗുണമൊന്നുമില്ല
ക്രിസ്മസ് പ്രാര്‍ത്ഥന യോഗത്തിനിടെ നാഗ്‍പൂരിൽ മലയാളി വൈദികനും ഭാര്യയും സഹായിയും കസ്റ്റഡിയിൽ