മഹാരാഷ്ട്രയിൽ പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ 400-ഓളം പേ‍ർ പീഡിപ്പിച്ചതായി പരാതി

By Web TeamFirst Published Nov 15, 2021, 11:38 AM IST
Highlights

ഇരയായ പെൺകുട്ടിയുടെ അമ്മ ഏതാനും വർഷം മുൻപ് മരണപ്പെട്ടിരുന്നു. എട്ട് മാസം മുൻപ് പ്രായപൂർത്തിയാകാത്ത ഈ പെണ്കുട്ടിയെ പിതാവ് വിവാഹം ചെയ്ത് അയച്ചു. 

ബീഡ്: മഹാരാഷ്ട്രയിലെ ബീഡിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി (minor girl raped by more than four hundred persons). 6 മാസത്തിനിടെ 400ഓളം പേർ പീഢിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നത്. പരാതിയുമായി പൊലീസിനെ പലവട്ടം സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും ഒരു പൊലീസുകാരൻ തന്നെ പിന്നീട് പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ പരാതിയിലുണ്ട്.

ഇരയായ പെൺകുട്ടിയുടെ അമ്മ ഏതാനും വർഷം മുൻപ് മരണപ്പെട്ടിരുന്നു. എട്ട് മാസം മുൻപ് പ്രായപൂർത്തിയാകാത്ത ഈ പെണ്കുട്ടിയെ പിതാവ് വിവാഹം ചെയ്ത് അയച്ചു. എന്നാൽ ഭർത്തൃവീട്ടിലെ പീഡനം സഹിക്കാനാവാതെ തിരികെയത്തിയ പെണ്കുട്ടിയെ പിതാവ് സ്വീകരിക്കാൻ തയ്യാറായില്ല. പിന്നീട് ബീഡിലെ അമ്പേജോഗായ് ബസ് സ്റ്റാൻഡിൽ ഭിക്ഷയെടുത്താണ് യുവതി ജീവിച്ചത്. ഈ കാലത്താണ് പലതവണയായി യുവതി ക്രൂര പീഡനത്തിന് ഇരയായത്. പെൺകുട്ടി നിലവിൽ രണ്ട് മാസം ഗ‍ർഭിണിയാണ്.

പെൺകുട്ടിയുടെ പരാതിയിൽ ബാലവിവാഹനിരോധന നിയമപ്രകാരവും പോക്സോ വകുപ്പുകൾ ചേർത്തും പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബീഡ് പൊലീസ് മേധാവി രാജാ രാമസ്വാമി വാർത്താ ഏജൻസിയോട് പറഞ്ഞു. 

ഒരുപാട് പേർ എന്നെ പീഡിപ്പിച്ചു. പരാതിയുമായി പലവട്ടം അമ്പേജോഗായ് പൊലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും പൊലീസുകാർ എന്നെ പരിഹസിച്ചു പറഞ്ഞയക്കുകയാണ് ചെയ്തത്. എൻ്റെ പരാതി സ്വീകരിക്കാനോ നടപടിയെടുക്കാനോ അവർ തയ്യാറായില്ല - ശിശുക്ഷേമസമിതി പ്രവർത്തകര്ർക്ക് നൽകിയ മൊഴിയിൽ പെണ്കു്ട്ടി പറയുന്നു.
 

click me!