സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിൻ്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു

Published : May 13, 2026, 08:18 AM ISTUpdated : May 13, 2026, 08:32 AM IST
prateek yadav

Synopsis

സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിൻ്റെ മകനും അഖിലേഷ് യാദവിൻ്റെ അർധ സഹോദരനുമായ പ്രതീക് യാദവ് ലഖ്‌നൗവിൽ അന്തരിച്ചു. ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ദില്ലി: സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിൻ്റെ മകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിൻ്റെ അർധ സഹോദരനുമായ പ്രതീക് യാദവ് അന്തരിച്ചു. ഇന്ന് രാവിലെ ലഖ്‌നൗവിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. 38 വയസായിരുന്നു. രാവിലെ ആറേ കാലോടെയാണ് പ്രതീക് യാദവിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. എന്താണ് മരണകാരണമെന്ന് വ്യക്തമായിട്ടില്ല. ബിജെപി നേതാവും യുപി വനിതാ കമ്മീഷൻ വൈസ് ചെയർപേഴ്‌സണുമായ അപർണ യാദവാണ് ഭാര്യ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

ഇന്ന് രാവിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പ്രതീകിൻ്റെ മരണം സംഭവിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മുലായം സിങ് യാദവിൻ്റെ രണ്ടാം ഭാര്യ സാധന ഗുപ്തയുടെ മകനാണ് പ്രതീക് യാദവ്. എന്നാൽ രാഷ്ട്രീയത്തിൽ നിന്നും പ്രതീക് അകന്നു നിൽക്കുകയായിരുന്നു. ലീഡ്‌സ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ദി ഫിറ്റ്‌നെസ് പ്ലാനെറ്റ് എന്ന ജിം ശൃംഖല നടത്തിവരികയായിരുന്നു. 

2011 ലാണ് അപർണ യാദവിനെ പ്രതീക് യാദവ് വിവാഹം കഴിച്ചത്. 2017 ൽ അപർണ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2022 ൽ ഇവർ ബിജെപിയിൽ ചേർന്നു. പിന്നീട് വനിതാ കമ്മീഷൻ വൈസ് ചെയർപേഴ്സണായി നിയമിക്കപ്പെട്ടു. ഭാര്യയുമായി കുടുംബ പ്രശ്നങ്ങളുണ്ടെന്ന് ഈ വർഷമാദ്യം പ്രതീക് യാദവ് പരസ്യമായി പറഞ്ഞിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡിവോഴ്‌സിനെ പറ്റി ആലോചിക്കുന്നതായും അന്ന് പ്രതീക് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരുന്നു. ഭാര്യക്ക് പ്രശസ്തിയിലും പദവിയിലും മാത്രമാണ് താത്പര്യമെന്നും കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നു എന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ധന പ്രതിസന്ധിയിൽ സുപ്രധാന തീരുമാനവുമായി പ്രധാനമന്ത്രി; വാഹനവ്യൂഹം പകുതിയായി വെട്ടിക്കുറച്ചു, പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം
കടുത്ത നിയന്ത്രണങ്ങൾ; സ്വർണ ഇറക്കുമതി തീരുവ കൂട്ടി, പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം പകുതിയാക്കും, യുപിയിൽ വർക്ക് ഫ്രം ഹോം ഉത്തരവിന് സാധ്യത