'55000 രൂപ വിലയുടെ ടെക്നോ ഫാന്റം വി ഫോൾഡ് 5 ജി ഫോൺ ഓർഡർ ചെയ്തു, കിട്ടിയത് ചായക്കപ്പ്'; ആമസോണിനെതിരെ പരാതി

Published : Aug 02, 2024, 07:56 AM IST
'55000 രൂപ വിലയുടെ ടെക്നോ ഫാന്റം വി ഫോൾഡ് 5 ജി ഫോൺ ഓർഡർ ചെയ്തു, കിട്ടിയത് ചായക്കപ്പ്'; ആമസോണിനെതിരെ പരാതി

Synopsis

ഡെലിവറി ചെയ്യുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പിടിഐയോട് പറഞ്ഞു. കഴിഞ്ഞ മാസം ബെംഗളൂരു യുവതി ആമസോൺ പാക്കേജിൽ പാമ്പിനെ കണ്ടെത്തിയിരുന്നു.

മുംബൈ: 55000 രൂപയുടെ മൊബൈൽ ഫോൺ ആമസോണിൽ ഓർഡർ ചെയ്ത 42കാരന് ലഭിച്ചത് രണ്ട് ചായക്കപ്പുകൾ. മുംബൈയിലെ മാഹിം നിവാസിയായ അമർ ചവാൻ എന്നയാൾക്കാണ് പണം നഷ്മായത്. ഇയാൾ ആമസോണിനെതിരെ വഞ്ചന ആരോപിച്ച് പൊലീസിൽ പരാതി നൽകി. ഇദ്ദേഹം ആമസോണിൽ നിന്ന് ഒരു ടെക്നോ ഫാന്റം വി ഫോൾഡ് 5 ജി ഫോണാണ് ഓർഡർ ചെയ്തത്. ബൃഹൻമുംബൈ ഇലക്‌ട്രിസിറ്റി സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് അണ്ടർടേക്കിംഗിൽ (ബെസ്റ്റ്) ഡെപ്യൂട്ടി എഞ്ചിനീയറാണ് അമർ ചവാൻ. ജൂലൈ 15 ന് ഓർഡർ ഡെലിവറി ചെയ്തതായി അറിയിപ്പ് വന്നു. എന്നാൽ, ഫോണിന് പകരം പാഴ്സലിനുള്ളിൽ ഒരു സെറ്റ് ചായക്കപ്പുകളുണ്ടായിരുന്നത്. ഉടൻ ആമസോണിൽ വിളിച്ച് പരാതിപ്പെട്ടു.

അന്വേഷണം നടത്താമെന്നും വന്ന സാധനം തിരിച്ചെടുക്കാമെന്നും അവർ ഉറപ്പുനൽകി. പക്ഷേ ജൂലൈ 20 വരെ തിരിച്ചെടുത്തില്ല. അവരെ വിളിച്ചപ്പോൾ നിസ്സഹായത പ്രകടിപ്പിക്കുകയും അന്വേഷണ റിപ്പോർട്ട് നൽകാൻ വിസമ്മതിക്കുകയും ചെയ്തുവെന്നും അതിനുശേഷം പൊലീസിനെ സമീപിച്ചതെന്നും ചവാൻ പറഞ്ഞു. കേസ് അന്വേഷിക്കാൻ ആമസോൺ താൽപര്യം കാണിക്കുന്നില്ലെന്നും ഇദ്ദേഹം ആരോപിച്ചു. ഡെലിവറി ചെയ്യുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പിടിഐയോട് പറഞ്ഞു. കഴിഞ്ഞ മാസം ബെംഗളൂരു യുവതി ആമസോൺ പാക്കേജിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?