ഹൃദ്രോഗിക്ക് നൽകിയത് മലേറിയക്കുള്ള ചികിത്സ; രോഗി മരിച്ചു; 27 ലക്ഷം നഷ്‌ടപരിഹാരം

Published : Aug 01, 2019, 09:00 AM IST
ഹൃദ്രോഗിക്ക് നൽകിയത് മലേറിയക്കുള്ള ചികിത്സ; രോഗി മരിച്ചു; 27 ലക്ഷം നഷ്‌ടപരിഹാരം

Synopsis

മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രിയിൽ വച്ചാണ് ഇദ്ദേഹത്തിന് രണ്ടുതവണ മലേറിയക്ക് മരുന്ന് നൽകിയത്

മുംബൈ: ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയെത്തിയ ആൾക്ക് മലേറിയക്കുള്ള ചികിത്സ നൽകുകയും മരണപ്പെടുകയും ചെയ്ത സംഭവത്തിൽ ഒൻപത് വർഷത്തിന് 27 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി. സംസ്ഥാന ഉപഭോക്തൃ കമ്മിഷനാണ് വിധി പുറപ്പെടുവിച്ചത്. സൻപദ സ്വദേശി ദത്ത ശെർഖനെയുടെ മരണത്തിൽ അദ്ദേഹത്തിന്റെ വിധവ സ്വാതി ശെർഖനെയ്ക്കാണ് ഈ തുക നൽകേണ്ടത്.

ഹൃദ്രോഗ വിദഗ്ദ്ധനെ വിളിച്ച് രോഗിക്ക് കൃത്യമായി ചികിത്സ നൽകുന്നതിൽ നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രിയും ചെംബൂരിലെ ശുശ്രൂത് ആശുപത്രിയും കുറ്റക്കാരാണെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ.

രണ്ട് ആശുപത്രികളും ഇവിടെയുള്ള ഡോക്ടർമാരും അധികൃതരും തുല്യമായി നഷ്ടപരിഹാരം നൽകണം. 

ബിപിസിഎല്ലിലെ റിഫൈനറിയിൽ ടെക്നീഷ്യനായിരുന്നു ദത്ത. 2010 മെയ് 10 ന് ദത്തയെ നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രിയിൽ എത്തിച്ചു. ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ഇവിടെ വച്ചാണ് ഇദ്ദേഹത്തിന് മലേറിയക്കുള്ള മരുന്ന് നൽകിയത്. ഇതിന് ശേഷം ഇവർ വീട്ടിലേക്ക് മടങ്ങി.

പുലർച്ചെ ഒന്നരയോടെ കടുത്ത നെഞ്ചുവേദനയെ തുടർന്ന് ഇവർ ആശുപത്രിയിലേക്ക് മടങ്ങിയത്. ഇസിജിയിൽ ഗുരുതരമായ വ്യതിയാനം കണ്ടെത്തിയിട്ടും ഡോക്ടർമാർ നൽകിയത് മലേറിയയുടെ ചികിത്സയായിരുന്നു. 

തുടർന്ന് പിറ്റേന്ന് രാത്രി 10.30 യോടെ ഇദ്ദേഹത്തെ ചെംബൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ഇതിനായി ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രി അധികൃതർ അതിന് തയ്യാറായില്ല. എന്നാൽ ഇവിടെ വച്ച് 2ഡി എക്കോ ടെസ്റ്റ് നടത്താനോ, കാർഡിയോളജിസ്റ്റിനെ വിളിച്ചുവരുത്താനോ ആശുപത്രി അധികൃതർ തയ്യാറായില്ല. ദത്തയുടെ നില പിറ്റേന്ന് കൂടുതൽ വഷളായി. ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഫലം അനുകൂലമാകുമ്പോൾ രാഹുൽ സ്വീകരിക്കുന്നു'; കേരളത്തിലെ കോൺഗ്രസിന്റെ വിജയം ആയുധമാക്കി ബിജെപി
'വിജയം ടീം യുഡിഎഫിന്റേത്, സർക്കാരിന്റെ പരാജയം ജനങ്ങളിലെത്തിക്കാനായി'; പ്രതികരണവുമായി പി സി വിഷ്ണുനാഥ്