'യാചന കുറ്റകൃത്യം', ന​ഗരത്തെ യാചക മുക്തമാക്കാൻ മുംബൈ പൊലീസ്

Published : Feb 14, 2021, 06:49 PM ISTUpdated : Feb 14, 2021, 07:25 PM IST
'യാചന കുറ്റകൃത്യം', ന​ഗരത്തെ യാചക മുക്തമാക്കാൻ മുംബൈ പൊലീസ്

Synopsis

യാചന സാമൂഹിക കുറ്റകൃത്യമാണ്. യാചകരെ കണ്ടെത്തി പിടികൂടാൻ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും നിർദ്ദേശം നൽകിയിട്ടുണ്ട്...

മുംബൈ: മുംബൈയെ യാചക മുക്തന​ഗരമാക്കാനൊരുങ്ങി മുംബൈ പൊലീസ്. ന​ഗരത്തിൽ യാചിക്കുന്നവരെ കണ്ടാൽ ഉടനെ അവരെ കൊവിഡ് പരിശോധന നടത്തിയതിന് ശേഷം ചെമ്പൂരിലെ സ്പെഷ്യൽ ഹോമിലേക്ക് മാറ്റാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും നിർദ്ദേശം നൽകി കഴിഞ്ഞു. പൊലീസ് ജോയിന്റ് കമ്മീഷണർ വിശ്വാസ് ന​ഗ്രേ പട്ടീലിന്റെ നിർദ്ദേശപ്രകാരമാണ് ന​ഗരത്തെ യാചക മുക്തമാക്കാൻ ആരംഭിച്ചിരിക്കുന്നത്. 

യാചന സാമൂഹിക കുറ്റകൃത്യമാണ്. യാചകരെ കണ്ടെത്തി പിടികൂടാൻ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതിയിൽ നിന്ന് അനുമതി നേടുക, കൊവിഡ് പരിശോധന നടത്തുക, അവരെ യാചകരെ പാർപ്പിക്കുന്നിടത്തേക്ക് മാറ്റുക - ഡിസിപി ചൈതന്യ പറഞ്ഞു. 

കുട്ടികളെ നിർബന്ധിച്ച് യാചകരാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും ഉന്നത പൊലീസ് ഉദ്യേ​ഗസ്ഥൻ പറഞ്ഞു. മുംബൈ പോലൊരു ന​ഗരത്തിന് യാചന മോശം പേരാണ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാചകരെ പാർപ്പിക്കാനുള്ള സൗകര്യം ചെമ്പൂരിലുണ്ടോ എന്നാണ് ആക്ടിവിസ്റ്റുകൾചോദിക്കുന്നത്. 

ഈ പദ്ധതി മുംബൈയിൽ യാചകരില്ലാതാകാൻ സഹായിക്കുമോ?  എത്രകാലം യാചകരെ ചെമ്പൂരിൽ സംരക്ഷിക്കാനാകും?  പൊലീസിന് നിയമം നടപ്പിലാക്കാനാകും. പിന്നീട് എന്ത് ചെയ്യും? - അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമായ ആഭ സിം​ഗ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ആരും അറിഞ്ഞില്ല; കൈയ്യിലുള്ളതെല്ലാം വിറ്റ് യുവതി 2 കോടി രൂപയിലേറെ സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് നൽകി; ബെംഗളൂരുവിൽ കേസ്