
ദില്ലി: ഉത്തരാഖണ്ഡിൽ ക്ഷേത്രത്തിനടുത്തുള്ള പറമ്പിൽ നമസ്കരിച്ച മുസ്ലീം യുവാവിന് ക്രൂര മർദനം. റേഷംബാരി സ്വദേശി ഷാഹിദിനാണ് മർദനമേറ്റത്. ക്ഷേത്ര അധികൃതർ ഉൾപ്പെടെ മർദിച്ചവർ ഷാഹിദിനെകൊണ്ട് ജയ് ശ്രീറാം മുദ്രാവാക്യവും വിളിപ്പിച്ചു. ജഗത്പുരയിലെ ആത്രിയ ക്ഷേത്രത്തിനടുത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മർദിച്ചവരിൽ ഒരാൾ കൊലക്കേസ് പ്രതിയാണെന്നടക്കം ചൂണ്ടിക്കാട്ടി ഷാഹിദ് പൊലീസിൽ പരാതി നൽകി. സ്ഥലത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. പരാതിയിൽ നടപടിയുണ്ടാകുമെന്ന് യുപി പോലീസ് അറിയിച്ചു. നാട്ടുകാരോട് സംയമനം പാലിക്കാനും പൊലീസ് ആഹ്വാനം ചെയ്തു. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam