മണിപ്പൂരിൽ പുതിയ പോർമുഖം: നാഗാ വിഭാഗങ്ങളും കുക്കി വിഭാഗക്കാരും തമ്മിൽ സംഘർഷത്തിന് പിന്നാലെ തെരുവിൽ പ്രതിഷേധം

Published : May 17, 2026, 09:03 AM IST
Naga Kuki Clash

Synopsis

മണിപ്പൂരിലെ കാങ്‌പോക്‌പിയിൽ കൊലപാതകങ്ങളിലും തടവിലാക്കലുകളിലും പ്രതിഷേധിച്ച് നാഗാ, കുക്കി-സോ വിഭാഗങ്ങൾ തെരുവിലിറങ്ങി. മെയ്തേയ്-കുക്കി സംഘർഷത്തിന് പുറമെ നാഗാ-കുക്കി വിഭാഗങ്ങൾക്കിടയിലും സംഘർഷം രൂക്ഷമായത് സംസ്ഥാനത്തെ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.

ഗുവാഹത്തി: മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലുണ്ടായ അക്രമങ്ങളിൽ നീതി തേടി നാഗാ, കുക്കി-സോ വിഭാഗങ്ങൾ തെരുവിലിറങ്ങി. മെയ് 13-ന് കാങ്‌പോക്‌പിയിൽ മൂന്ന് ക്രൈസ്തവ സഭാനേതാക്കൾ കൊല്ലപ്പെട്ടതും നോനി ജില്ലയിൽ ഒരു നാഗാ വംശജൻ കൊല്ലപ്പെട്ടതുമാണ് പുതിയ പ്രതിഷേധങ്ങൾക്ക് കാരണമായത്. കുക്കി വിഭാഗത്തിന്റെ കസ്റ്റഡിയിലുള്ള ആറ് നാഗാ വംശജരെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നാഗാ സംഘടനകൾ കാങ്‌ലാതോങ്‌ബിയിൽ വൻ പ്രതിഷേധം നടത്തി. തങ്ങളുടെ വിഭാഗത്തിൽപ്പെട്ട 14 പേരെ വിട്ടയക്കണമെന്ന് കുക്കി-സോ സംഘടനകളും ആവശ്യപ്പെടുന്നു. നേരത്തെ ഇരുവിഭാഗങ്ങളും 28 പേരെ വിട്ടയച്ചിരുന്നു. മെയ്തേയ്-കുക്കി സംഘർഷത്തിന് പുറമെ, ഇപ്പോൾ നാഗാ-കുക്കി വിഭാഗങ്ങൾക്കിടയിലും സംഘർഷം വർദ്ധിക്കുന്നത് മണിപ്പൂരിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നു.

സംസ്ഥാനത്ത് ക്രമസമാധാനം പൂർണ്ണമായും തകർന്നുവെന്ന് ആരോപിച്ച് മണിപ്പൂരിൽ വീണ്ടും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കുക്കി വനിതാ സംഘടനകൾ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. സഭാനേതാക്കളുടെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം വേണമെന്നും കുക്കി-സോ വിഭാഗത്തിന് പ്രത്യേക ഭരണസംവിധാനം വേണമെന്നുമുള്ള ആവശ്യങ്ങൾ അവർ വീണ്ടും ഉന്നയിച്ചു. കുക്കി മേഖലകളിൽ 48 മണിക്കൂർ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. നിശ്ചിത സമയത്തിനുള്ളിൽ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന് യുണൈറ്റഡ് നാഗാ കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജധാനി എക്സ്പ്രസിൽ തീപിടുത്തം, അപകടം രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം, ആളപായമില്ലെന്ന് പ്രാഥമിക വിവരം
കോൺഗ്രസ് ഓഫീസിൽ കള്ളന്മാ‍ർ കയറി 72 ടാപ്പുകൾ മോഷ്ടിച്ചു, 'ഐ ലവ് യു' എന്ന് എഴുതി മടക്കം