ജ്യൂസ്, ലാക്ടോസ് രഹിത പാൽ, ഇളനീർ, ബദാം; ജയിലിൽ സിദ്ദുവിന്റെ മെനു  

Published : May 26, 2022, 08:11 PM ISTUpdated : May 26, 2022, 08:21 PM IST
ജ്യൂസ്, ലാക്ടോസ് രഹിത പാൽ, ഇളനീർ, ബദാം; ജയിലിൽ സിദ്ദുവിന്റെ മെനു  

Synopsis

സിദ്ദു ആവശ്യപ്പെട്ടതിനെത്തുടർന്ന് ഡോക്ടർമാരുടെ ബോർഡ് പ്രത്യേക ഭക്ഷണക്രമം ശുപാർശ ചെയ്തു. 23 ന് പഞ്ചാബിലെ പട്യാലയിലെ രജീന്ദ്ര ആശുപത്രിയിലാണ് സിദ്ദുവിന്റെ വൈദ്യപരിശോധന നടത്തിയത്. 

ഛണ്ഡീഗഡ്: 1988 ലെ റോഡപകടക്കേസിൽ ജയിലിൽ കഴിയുന്ന കോൺഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദുവിന് (Navjot Sidhu) പട്യാല സെൻട്രൽ ജയിലിൽ രാജകീയ മെനു. ഡോക്ടർ നിർർദേശിച്ചതിനനുസരിച്ച് ഇളനീർ, ലാക്ടോസ് രഹിത പാൽ, ഒരു ഗ്ലാസ് ജ്യൂസ്, ബദാം എന്നിവ ഉൾപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.  ഗുമസ്തനായി സേവനമനുഷ്ഠിക്കാൻ അനുവദിക്കണമെന്ന സിദ്ദുവിന്റെ ആവശ്യവും അം​ഗീകരിച്ചു.  സിദ്ദു ആവശ്യപ്പെട്ടതിനെത്തുടർന്ന് ഡോക്ടർമാരുടെ ബോർഡ് പ്രത്യേക ഭക്ഷണക്രമം ശുപാർശ ചെയ്തു. 23 ന് പഞ്ചാബിലെ പട്യാലയിലെ രജീന്ദ്ര ആശുപത്രിയിലാണ് സിദ്ദുവിന്റെ വൈദ്യപരിശോധന നടത്തിയത്. 

പ്രത്യേക ഭക്ഷണത്തിൽ അതിരാവിലെ ഒരു കപ്പ് റോസ്മേരി ചായയോ ഒരു ഗ്ലാസ് ഇളനീരോ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെ‌ട്ടിരുന്നു. ഒരു കപ്പ് ലാക്ടോസ് രഹിത പാൽ, ഒരു ടേബിൾസ്പൂൺ ഫ്ളാക്സ് / സൂര്യകാന്തി / തണ്ണിമത്തൻ / ചിയ വിത്തുകൾ, പ്രഭാതഭക്ഷണത്തിൽ അഞ്ച്-ആറ് ബദാം, ഒരു വാൽനട്ട്, രണ്ട് പെക്കൻ പരിപ്പ് എന്നിവയും ഉൾപ്പെ‌ടുത്തും. പ്രഭാതഭക്ഷണത്തിൽ, ഡോക്ടർമാർ ഒരു ഗ്ലാസ് ജ്യൂസ് അല്ലെങ്കിൽ തണ്ണിമത്തൻ, കിവി, പേരക്ക തുടങ്ങിയ ഏതെങ്കിലും പഴങ്ങൾ അല്ലെങ്കിൽ മുളപ്പിച്ച ഉഴുന്ന്, ചെറുപയർ എന്നിവയും ശുപാർശ ചെയ്തു. കുക്കുമ്പർ, തക്കാളി, നാരങ്ങ, അവക്കാഡോ എന്നിവയിലേതെങ്കിലും നൽകണം. ഉച്ചഭക്ഷണത്തിന് വെള്ളരി, ഒരു ചപ്പാത്തി, സിംഹാര അല്ലെങ്കിൽ റാഗി മാവ് എന്നിവയ്‌ക്കൊപ്പം സീസണൽ പച്ച പച്ചക്കറികളും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.

വൈകുന്നേരം, കൊഴുപ്പ് കുറഞ്ഞ പാലിനൊപ്പം ഒരു കപ്പ് ചായയും 25 ഗ്രാം പനീർ സ്ലൈസ് അല്ലെങ്കിൽ പകുതി നാരങ്ങ കലർന്ന ടോഫുവും ഡോക്ടർമാർ നിർദേശിച്ചു. അത്താഴത്തിന് പച്ചക്കറി സാലഡും ദാൽ സൂപ്പും അല്ലെങ്കിൽ  കടല സൂപ്പും  പച്ചക്കറികളും കഴിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്തിട്ടുണ്ട്. ഡയറ്റ് പ്ലാൻ അനുസരിച്ച്, ഉറങ്ങുന്നതിന് മുമ്പ് ഒരു കപ്പ് ചമോമൈൽ ചായയും ഒരു ടേബിൾസ്പൂൺ സൈലിയം ഹസ്‌കും അര ഗ്ലാസ് ചെറുചൂടുള്ള വെള്ളവും നൽകും. 
കരൾ രോഗമടക്കമുള്ള പ്രശ്നങ്ങളാണ് സിദ്ദുവിനെ അലട്ടുന്നത്. പുറമെ, ഡീപ് വെയിൻ ത്രോംബോസിസിന് (ഡിവിടി) ചികിത്സ നടത്തിയിരുന്നു. സാധാരണ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്ന സിരയിൽ രക്തം കട്ടപിടിക്കുന്നതാണ് ഡിവിടി. 

സിദ്ദുവിനെ ജയിലിൽ ക്ലറിക്കൽ ജോലി ചെയ്യാൻ അനുമതി നൽകിയെന്ന് ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ  തന്റെ ബാരക്കിൽ നിന്ന് ജോലി നിർവഹിക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 1988-ലെ റോഡപകടത്തിൽ ഗുർനാം സിംഗ് എന്ന 65 കാരൻ മരിച്ച കേസിലാണ് 33 വർഷത്തിന് ശേഷം സിദ്ദുവിന് ഒരുവർഷം തടവുശിക്ഷ ലഭിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി