
ദില്ലി: ഇന്നലെ നടന്ന പതിനൊന്നാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് കർഷക സംഘടനകൾ. ഭാവിപരിപാടികൾ തീരുമാനിക്കാൻ സംയുക്ത കിസാൻ മോർച്ച യോഗം ചേരും. പ്രശ്ന പരിഹാരത്തിന് സർക്കാർ മുന്നോട്ട് വച്ച് ഉപാധി കർഷക സംഘടനകൾ തളളിയ സാഹചര്യത്തിൽ മറ്റെന്തെങ്കിലും ഉപാധി കർഷക സംഘടനകൾക്ക് മുന്നോട്ട് വയ്ക്കാനുണ്ടെങ്കിൽ ഇന്ന് 12 മണിക്ക് മുൻപ് അറിയിക്കാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശം.
നിയമങ്ങൾ പിൻവലിച്ചു കൊണ്ട് ഒരു നീക്കുപോക്കിനും ഇല്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതെ സമയം ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട ദില്ലി പൊലീസ് അധികൃതർ ഉച്ചയ്ക്ക് കർഷക സംഘടനാ നേതാക്കളെ കാണും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam