
ചെന്നൈ: തമിഴ്നാട്ടിൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ പേരിൽ പുതിയ സർവ്വകലാശാല വരുന്നു. വില്ലുപുരത്ത് ജയലളിത സർവ്വകലാശാല തുടങ്ങാനാണ് തീരുമാനം. തമിഴ്നാട് നിയമസഭയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
ജയലളിതയുടെ പേരിൽ നിർമ്മിച്ച ക്ഷേത്രം ദിവസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്തിരുന്നു. മുഖ്യമന്ത്രി ഇ പളനിസ്വാമിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ജയലളിതയുടെ മരണത്തിന് ശേഷം ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം എന്നത് വിവാദമാകുകയും ചെയ്തു.
50 ലക്ഷം രൂപ ചെലവിൽ നഗരത്തിന്റെ കല്ലുപറ്റി ഭാഗത്തായി ഒന്നര ഏക്കറിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഞങ്ങളുടെ അമ്മ (ജയലളിത)യ്ക്ക് വിവിധ ദേവതകളുടെ പേരാണ്, ഇദയ ദൈവം, കാവൽ ദൈവം, കുലസ്വാമി... ഈ ക്ഷേത്രം അത് ഔദ്യോഗികമാക്കുന്നുവെന്ന് മാത്രം. ആളുകൾക്ക് വരാനും പ്രാർത്ഥിക്കാനും ധാരാളം സൗകര്യം ഈ ക്ഷേത്രത്തിലുണ്ട്. - ക്ഷേത്രം കമ്മീഷൻ ചെയ്ത സംസ്ഥാന റവന്യു മന്ത്രി ആർബി ഉദയകുമാർ പറഞ്ഞു.
നാല് തവണ തമിഴ്നാട് മുഖ്യമന്ത്രിയായ ജയലളിതയെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. മരണത്തിന് ശേഷം ഇവരെ ഹൈക്കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തു. 2017 ൽ സുപ്രീം കോടതി വിധി പറയും മുമ്പായിരുന്നു ജയലളിതയുടെ വിയോഗം. എന്നാൽ ജയലളിതയെയും കൂട്ടുപ്രതികളായ സുഹൃത്ത് വി കെ ശശികല അടക്കം മൂന്ന് പേരെയും കോടതി നാല് വർഷത്തേക്ക് തടവിന് ശിക്ഷിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ശശികല മോചിതയായത്.
Read Also: പിളരുമോ അണ്ണാഡിഎംകെ? പാർട്ടിയിൽ ഭിന്നത രൂക്ഷം, മുൻമന്ത്രിയടക്കമുള്ള എംഎൽഎമാർ ശശികല ക്യാംപിൽ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam