കൊവിഡ് ടെസ്റ്റ്; സാമ്പിളെടുക്കാന്‍ പുതിയ രീതി, രാജ്യത്ത് 50 ലക്ഷം വാക്സിന്‍ എത്തിക്കും

Published : Aug 21, 2020, 08:36 AM IST
കൊവിഡ് ടെസ്റ്റ്; സാമ്പിളെടുക്കാന്‍ പുതിയ രീതി, രാജ്യത്ത് 50 ലക്ഷം വാക്സിന്‍ എത്തിക്കും

Synopsis

ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരിശോധന മതിയെന്നാണ് ഐസിഎംആര്‍ വിശദീകരിക്കുന്നത്.   

ദില്ലി: കൊവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി എയിംസ്. വായില്‍ വെള്ളം നിറച്ചശേഷം അത് പരിശോധിച്ചാല്‍ മതിയാകും. ദില്ലി എയിംസിലെ 50 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയകരമായതായി ഐസിഎംആര്‍ പറയുന്നു. പുതിയ രീതിമൂലം സ്രവം ശേഖരിക്കുമ്പോഴുള്ള രോഗവ്യാപന സാധ്യത കുറയും. ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരിശോധന മതിയെന്നാണ് ഐസിഎംആര്‍ വിശദീകരിക്കുന്നത്. 

അതേസമയം രാജ്യത്ത് ആദ്യ ഘട്ടത്തിൽ  50 ലക്ഷം വാക്സിൻ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മുൻനിര പ്രതിരോധ  പ്രവർത്തകർ, സൈനികർ, ഗുരുതരാവസ്ഥയിൽ ഉള്ളവർ എന്നിവർക്കായിരിക്കും മുൻഗണന. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഓക്സ്ഫോർഡ് വാക്സിൻ ആവും ആദ്യം വിതരണത്തിന് എത്തുക എന്നാണ് സൂചന. അടുത്ത വർഷം പകുതിയോടെ വാക്സിൻ വിതരണത്തിന് എത്തുമെന്നാണ് പ്രതീക്ഷ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു