ബലൂൺ സ്ഫോടനത്തിൽ അസ്വാഭാവികതയോ, ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് മരണത്തിൽ അന്വേഷണത്തിന് എൻഐഎ

Published : Dec 27, 2025, 01:59 AM IST
mysuru

Synopsis

മൈസൂരു പാലസിന് മുന്നിൽ ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ച് യുപി സ്വദേശിയടക്കം മൂന്ന് പേർ മരിച്ചു. സംഭവത്തിൽ ദുരൂഹത ഉയർന്നതോടെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ആരംഭിച്ചു.  

 

മൈസൂരു: പാലസിന് മുന്നിൽ ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് യുപി സ്വദേശി മരിച്ച സംഭവത്തിൽ അന്വേഷണവുമായി എൻഐഎ. മരിച്ച യുപി സ്വദേശി സലീമിന്റെ സഹോദരനെയും കൂട്ടാളിയെയും ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രണ്ട് സ്ത്രീ കൂടി മരിച്ചതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

ഇന്നലെ രാത്രി എട്ടരയോടെ മൈസൂരു പാലസിന്റെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിലാണ് ദേശീയ അന്വേഷണ ഏജൻസി ആന്വേഷണം തുടങ്ങിയത്. മരിച്ച യുപി സ്വദേശി സലീമുമായി ബന്ധപ്പെട്ടാണ് അന്വേഷണം. എൻഐഎ സംഘം സ്ഫോടനം നടന്ന ഗേറ്റിന് സമീപം എത്തി പരിശോധന നടത്തി. സലീം താമസിച്ചിരുന്ന ലോഡ്ജിലും എൻഐഎ സംഘം എത്തി. ഇയാൾക്കൊപ്പം താമസിച്ചിരുന്ന സഹോദരനെയും സുഹൃത്തിനെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഒരുമാസമായി മൈസൂരുവിൽ ഉള്ള സംഘം എന്നും ഒന്നിച്ചാണ് ബലൂൺ വിൽപന നടത്താറുള്ളത്. ഇന്നലെ സലീം തനിച്ചാണ് വിൽപനയ്ക്കെത്തിയത്. മാത്രമല്ല, ഇന്നലെ മറ്റൊരിടത്ത് ബലൂൺ വിൽപന നടത്തിയിരുന്ന സലീം പാലസ് ഗേറ്റിന് സമീപം എത്തി മിനിറ്റുകൾക്കകമാണ് സ്ഫോടനം നടന്നത്. ഈ രണ്ടു കാര്യങ്ങളിലും അസ്വഭാവികത ഉണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

അതേസമയം എൻഐഎ അന്വേഷണം സ്വഭാവിക നടപടി മാത്രമാണെന്നും നടന്നത് അപകടമാണെന്നും മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി,മഹാദേവപ്പ പ്രതികരിച്ചു. അപകടത്തിൽ ഇന്നലെ നാലുപേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ നസർബാദ് പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സലീമിനെ പ്രതിയാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് തോന്നി', 39കാരിയായ നഴ്സിനെ കൊലപ്പെടുത്തിയ 25കാരനായ ആൺസുഹൃത്ത് പിടിയിൽ
'തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ, കോണ്‍ഗ്രസ് നേതൃത്വത്തിൽ തുടരുന്നതിൽ അർത്ഥമില്ല'; ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന