മരിച്ചത് ആറ് കുട്ടികളടക്കം ഒൻപത് പേർ; റോഡരികിലെ കിണറ്റിലേക്ക് കാർ മറിഞ്ഞ് മഹാരാഷ്ട്രയിൽ വൻ ദുരന്തം

Published : Apr 07, 2026, 03:30 PM IST
Nasik Accident

Synopsis

മഹാരാഷ്ട്രയിലെ നാസിക്കിൽ ഇടവഴിയിലൂടെ സഞ്ചരിച്ച കാർ കിണറ്റിൽ വീണ് ആറ് കുട്ടികളടക്കം ഒൻപത് പേർ മരിച്ചു. കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്, റോഡരികിൽ മൂടാതെ കിടന്ന കിണറാണ് ദുരന്തത്തിന് കാരണമായത്.

നാസിക്: വേഗത്തിലെത്താൻ ഇടവഴി കയറിപ്പോയ കാർ കിണറ്റിൽ വീണ് ഒൻപത് പേർ മരിച്ചു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് ദാരുണ സംഭവം. മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്. വെള്ളിയാഴ്ചയാണ് ദാരുണ അപകടം നടന്നത്. ദിണ്ടോരിയിൽ കുട്ടികൾക്കായി നടത്തിയ കോച്ചിങ് പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. സുനിൽ ദർഗുദെ (32), ഭാര്യ രേഷ്‌മ (27), മകൾ ഗുൻവന്തി (11), സുനിലിൻ്റെ സഹോദരൻ്റെ ഭാര്യ ആശ (32), ഇവരുടെ മക്കളായ ശ്രേയസ് (11), ശ്രാവണി (11), ശ്രദ്ധ (13), ശ്രിഷ്‌ടി (14) ബന്ധുവായ മറ്റൊരു കുട്ടി സമൃദ്ധി (ഏഴ്) എന്നിവരാണ് മരിച്ചത്.

ദിണ്ടോരിയിൽ നിന്ന് ഒൻപത് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു ഇവർ. മാരുതി സുസുകി എക്‌സ്എൽ 6 കാറിലാണ് ഇവർ സഞ്ചരിച്ചത്. പ്രധാന റോഡൊഴിവാക്കി ഇടറോഡ് വഴിയാണ് ഇവർ സഞ്ചരിച്ചത്. വഴിയരികിലുള്ള കിണറിൻ്റെ ചുറ്റുമതിലിലിടിച്ച് വാഹനം 40 അടിയോളം താഴ്‌ചയുള്ള കിണറിലേക്ക് വീഴുകായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും രാത്രിയായതിനാൽ വെളിച്ചക്കുറവും കിണറിൻ്റെ ആഴവും തടസമായി.

അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അപ്പോഴേക്കും ഒൻപത് പേരും മരിച്ചിരുന്നുവെന്നാണ് വിവരം. സുനിൽ ദർഗുദെയ്ക്ക് എതിരെ അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു. ഏറെക്കാലം മുൻപ് നിർമിച്ച കിണറിനോട് ചേർന്ന് അടുത്തിടെയാണ് റോഡ് നിർമിച്ചത്. എന്നാൽ കിണർ മൂടിയിരുന്നില്ല. കിണർ ഉടമയും സർക്കാർ ഉദ്യോഗസ്ഥരും പരസ്പരം പഴിചാരുകയാണ്. പിന്നാലെ കിണർ മൂടാൻ ശ്രമം തുടങ്ങി. എന്തുകൊണ്ടാണ് റോഡരികിൽ അപകടക്കെണിയായ കിണർ മൂടാതിരുന്നത് എന്ന് കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മിനി കൂപ്പർ ബൈക്കിൽ ഇടിച്ചുകയറി, 23കാരിക്ക് ദാരുണാന്ത്യം, സുഹൃത്തിന് ​ഗുരുതര പരിക്ക്
ആഭ്യന്തര സർവീസുകളിൽ 299 രൂപ മുതൽ 899 രൂപ വരെ, ഇൻഡി​ഗോയ്ക്ക് പിന്നാലെ എയർ ഇന്ത്യയും, സർചാർജ് കൂട്ടി