18 വയസ് തികഞ്ഞിരുന്നില്ലെന്ന വാദം അംഗീകരിച്ചില്ല; പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

By Web TeamFirst Published Jan 31, 2020, 5:11 PM IST
Highlights

കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ദില്ലി: നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. കൃത്യം നടക്കുമ്പോള്‍ താന്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഇതേ ആവശ്യമുന്നയിച്ച്  നേരത്തെ പവന്‍ കുമാര്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് പവന്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം, കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. തിഹാർ ജയിലിൽ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തി. വധശിക്ഷ നടപ്പാക്കുന്നതിന് തലേ ദിവസമാണ് ഡമ്മി പരീക്ഷണം നടത്തിയത്. പ്രതികളുടെ തൂക്കം ഉള്ള ഡമ്മി കെട്ടി തൂക്കിയായിരുന്നു പരീക്ഷണം നടത്തിയത്. ഇന്നലെ ആരാച്ചാർ പവൻ കുമാറിനെ തിഹാർ ജയിലിൽ എത്തിച്ചിരുന്നു. 

Also Read: നിർഭയ കേസ്: വധശിക്ഷ നാളെ? തിഹാർ ജയിലില്‍ വധശിക്ഷയ്ക്ക് മുമ്പുള്ള ഡമ്മി പരീക്ഷണം നടത്തി

2012 ഡിസംബര്‍ 16-നാണ്  23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു. 

Also Read: 'ഈ നാലുപേരെ തൂക്കിലേറ്റുന്നതിൽ ഒരു മനസ്സാക്ഷിക്കുത്തുമില്ലെ'ന്ന് ആരാച്ചാർ പവൻ ജല്ലാദ്

click me!