
പട്നാ: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. കൊവിഡ് സ്ഥിരീകരിച്ചയാൾക്കൊപ്പം വേദി പങ്കിട്ടതിനെ തുടര്‍ന്നാണ് നിതീഷ് കുമാറിന്‍റെ സ്രവം പരിശോധനയ്ക്ക് അയച്ചത്. താനുമായി സമ്പർക്കത്തിൽ വന്ന ഉദ്യോഗസ്ഥരോട് കൊവിഡ് പരിശോധന നടത്താനും നിതീഷ് കുമാർ നിർദ്ദേശിച്ചിട്ടുണ്ട്.
ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനായ അവധേഷ് നാരായൺ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച്ച ഇദ്ദേഹത്തോടൊപ്പം ഒരു പരിപാടിയിൽ നിതീഷ് കുമാറും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന. ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, സ്പീക്കർ വിജയ് കുമാർ ചൗധരി തുടങ്ങിയവരും ഇതേ പരിപാടിയിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിക്ക് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ 15 ജീവനക്കാരുടെ സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam