'കന്നഡയും ഇംഗ്ലിഷും മാത്രമാണോ?" ഹിന്ദി നീക്കം ചെയ്തെന്ന വൈറൽ വീഡിയോയിൽ വിശദീകരണവുമായി അധികൃതര്‍

Published : Apr 14, 2025, 08:19 PM IST
'കന്നഡയും ഇംഗ്ലിഷും മാത്രമാണോ?" ഹിന്ദി നീക്കം ചെയ്തെന്ന വൈറൽ വീഡിയോയിൽ വിശദീകരണവുമായി അധികൃതര്‍

Synopsis

ഫ്ലൈറ്റ് ഇൻഫര്‍മേഷൻ ഡിസ്പ്ലേ സിസ്റ്റത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ബെംഗളൂരു: കെമ്പെഗഡ ഇന്റർനാഷണൽ എയർപോർട്ടിൽ ഇംഗ്ലിഷിലും കന്നഡയിലും മാത്രം വിവരങ്ങൾ പ്രദര്‍ശിപ്പിക്കുന്നതിൽ വിശദീകരണവൂമായി  ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ). സോഷ്യൽ മീഡയയിൽ വ്യാപക ചര്‍ച്ചാവിഷയമായി സംഭവം മാറിയതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം. ഫ്ലൈറ്റ് ഇൻഫര്‍മേഷൻ ഡിസ്പ്ലേ സിസ്റ്റത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഹിന്ദി ഒഴിവാക്കി ഇംഗ്ലിഷിലും കന്നഡയിലും മാത്രമാണ് വിവരങ്ങൾ നൽകുന്നത് എന്നായിരുന്നു ആരോപിച്ചത്. നിരവധി യാത്രക്കാരെത്തുന്ന എയര്‍പോര്‍ട്ടിൽ ഹിന്ദി നീക്കിയത് വലിയ പ്രശ്നമായി ആളുകൾ പ്രതികരിച്ചിരുന്നു. ഇംഗ്ലിഷും കന്നഡയും അറിയുന്നവര്‍ മാത്രം ബെംഗളൂരു എയര്‍പ്പോര്‍ട്ടിൽ വന്നാൽ മതിയോ എന്നടക്കം ചോദ്യങ്ങൾ ഉയര്‍ന്നു. 

ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വ്യവസ്ഥാപിതമായ രീതികൾക്ക് അനുസരിച്ച്, യാത്രക്കാരെ ഫലപ്രദമായി സഹായിക്കുന്നതിന് ഡിസ്പ്ലേകളിൽ ഇംഗ്ലീഷും കന്നഡയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ടെർമിനലുകളിലുടനീളം ഉള്ള സൂചനാ ബോര്‍ഡുകൾ ഇംഗ്ലീഷ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ബിഐഎഎൽ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

ഡിസ്പ്ലേ ബോർഡുകളിൽ നിന്ന് ഹിന്ദി നീക്കി, ബെംഗലൂരു വിമാനത്താവളത്തിന്റെ നടപടിയിൽ ചൂട് പിടിച്ച ചർച്ചകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റഫാൽ വിമാന നിർമാണം: ഇന്ത്യയിൽ പങ്കാളിയെ കണ്ടെത്താൻ ഫ്രാൻസ്, മോദി-മാക്രോൺ ചർച്ചയിൽ വിഷയമുന്നയിക്കും
120 ദിവസം, സൗദിയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, നഷ്ടപരിഹാരത്തിൽ ആശയക്കുഴപ്പം, മൃതദേഹം ഏറ്റെടുക്കാതെ കുടുംബം