
ഭോപ്പാൽ: ഹിന്ദുക്കളില്ലാതെ (Hindu) ഇന്ത്യയില്ലെന്നും (India) ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ലെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) (RSS) തലവൻ മോഹൻ ഭഗവത് (Mohan Bhagwat). ഇന്ത്യയെയും ഹിന്ദുക്കളെയും വേർതിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ല, ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ല," ശനിയാഴ്ച മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന ഒരു പരിപാടിയിൽ ഭഗവത് പറഞ്ഞു. "ഇന്ത്യ ഒറ്റയ്ക്ക് നിന്നു. ഇതാണ് ഹിന്ദുത്വയുടെ സത്ത. ഇക്കാരണത്താൽ ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
വിഭജനത്തിന് ശേഷം, ഇന്ത്യ തകർന്ന് പാകിസ്ഥാൻ രൂപീകരിച്ചു. നമ്മൾ ഹിന്ദുക്കളാണെന്ന ആശയം മറന്നതിനാലാണ് ഇത് സംഭവിച്ചത്, അവിടെയുള്ള മുസ്ലീങ്ങളും ഇത് മറന്നു. ആദ്യം സ്വയം ഹിന്ദുക്കൾ എന്ന് കരുതുന്നവരുടെ ശക്തി കുറഞ്ഞു, പിന്നെ അവരുടെ എണ്ണം കുറഞ്ഞു. അതുകൊണ്ട് പാകിസ്ഥാൻ ഇന്ത്യയായില്ലെന്ന് ഇന്ത്യയുടെ വിഭജനത്തെക്കുറിച്ച് സംസാരിക്കവേ, ഭഗവത് പറഞ്ഞു.
ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുവരുന്നതായും ആർഎസ്എസ് മേധാവി പറഞ്ഞു. "ഹിന്ദുക്കളുടെ എണ്ണവും ശക്തിയും കുറഞ്ഞുവരുന്നതായി നിങ്ങൾക്ക് കാണാം. അല്ലെങ്കിൽ ഹിന്ദുത്വ വികാരം കുറഞ്ഞു''. വിഭജന സമയത്ത് ഇന്ത്യ അനുഭവിച്ച കഷ്ടപ്പാടുകൾ മറക്കരുതെന്ന് ഒരു പുസ്തക പ്രകാശന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ആർഎസ്എസ് മേധാവി പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam