ഇങ്ങനെയുള്ള വസ്ത്രം ധരിച്ച് പൂ മാർക്കറ്റിൽ വരരുതെന്ന് വ്യാപാരി; സ്ലീവ്ലെസ് ഇട്ടാൽ കുഴപ്പമെന്തെന്ന് തിരികെ ചോദിച്ച് വിദ്യാർഥിനി

Published : Sep 24, 2025, 12:51 PM IST
sleeveless top issue

Synopsis

കോയമ്പത്തൂരിലെ ഫ്ലവർ മാർക്കറ്റിൽ സ്ലീവ്‌ലെസ് ടോപ്പ് ധരിച്ചെത്തിയ നിയമവിദ്യാർത്ഥിനിയെ വ്യാപാരി അധിക്ഷേപിച്ചു. വസ്ത്രധാരണം മോശമാണെന്ന് പറഞ്ഞ വ്യാപാരിയെ യുവതി ചോദ്യം ചെയ്യുകയും, ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. 

കോയമ്പത്തൂർ: വസ്ത്രധാരണത്തിന്റെ പേരിൽ അധിക്ഷേപിച്ച വ്യാപാരിയെ ചോദ്യം ചെയ്ത് നിയമവിദ്യാർത്ഥിനി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ തിരക്കേറിയ ഫ്ലവർ മാർക്കറ്റിലാണ് സംഭവം. സ്ലീവ്‌ലെസ് ടോപ്പ് ധരിച്ച് മാർക്കറ്റിലെത്തിയ വിദ്യാര്‍ത്ഥിനിയോട്, ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിച്ച് വരരുതെന്ന് വ്യാപാരി പറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് കാരണം. വ്യാപാരിയുടെ മോശം പരാമർശത്തിൽ ഞെട്ടിയ യുവതി, എന്തുകൊണ്ടാണ് അത്തരത്തിൽ സംസാരിച്ചതെന്ന് ചോദിച്ചു.

മുൻപ് സമാന വസ്ത്രം ധരിച്ചെത്തിയ യുവതികൾക്ക് മോശം അനുഭവമുണ്ടായതാണ് ഇങ്ങനെ പറയാൻ കാരണമെന്ന് വ്യാപാരി മറുപടി നൽകി. തുടർന്ന്, യുവതി തന്‍റെ വസ്ത്രം മോശമല്ലെന്ന് പറയുകയും, ഇത്തരം വസ്ത്രങ്ങൾ മാർക്കറ്റിൽ അനുവദനീയമല്ലെങ്കിൽ അക്കാര്യം സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവം വഷളായപ്പോൾ, മറ്റ് ചില വ്യാപാരികളും കടയുടമയെ പിന്തുണച്ച് രംഗത്തെത്തി. യുവതി വ്യാപാരിയെ ചോദ്യം ചെയ്യുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഈ സംഭവം പൊതുഇടങ്ങളിലെ സ്ത്രീകളുടെ സുരക്ഷയെയും, അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസ്; അറസ്റ്റിലായ ഐഎസ് ഭീകരൻ ജയിലിൽ കൊല്ലപ്പെട്ടു
മണിപ്പൂർ സംഘർഷം രൂക്ഷം; വീടുകൾക്ക് തീയിട്ടു, പലായനം ചെയ്ത് ​ഗ്രാമവാസികൾ, പ്രദേശത്ത് കർഫ്യൂ, കൂടുതൽ ആക്രമങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി യുമാൻ ഖേംചന്ദ് സിങ്