
ശിവപുരി: രാജ്യത്താകെ ഉള്ളിവില കുതിച്ചുയരുമ്പോള്‍ മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കയറ്റി അയച്ച 40 ടണ്‍ സവാള മോഷ്ടിച്ചു. 22 ലക്ഷം രൂപയുടെ സവാളയാണ് മോഷണം പോയത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലേക്കാണ് സവാള കയറ്റി അയച്ചത്.
കയറ്റുമതി ചെയ്ത സവാള സമയപരിധി കഴിഞ്ഞിട്ടും ഗൊരഖ്പുരില്‍ എത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സവാള മോഷണം പോയതായി അറിഞ്ഞത്. നവംബര്‍ 11- നാണ് സവാളയുമായി ട്രക്ക് ഉത്തര്‍പ്രദേശിലേക്ക് തിരിച്ചത്. 22 -നാണ് ഗൊരഖ്പുരില്‍ ട്രക്ക് എത്തേണ്ടിയിരുന്നതെന്ന് മൊത്തക്കച്ചവടക്കാരനായ പ്രേം ചന്ദ് ശുക്ല പറഞ്ഞു. ഇയാളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സോന്‍ഭദ്ര ജില്ലയിലെ തെണ്ഡു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്ത നിലയില്‍ ട്രക്ക് കണ്ടെത്തി. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam