ഉച്ചക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച 70 കുട്ടികൾക്ക് ഛർദിയും വയറുവേദനയും തലകറക്കവും; ഒരു കുട്ടിയുടെ നില ഗുരുതരം, ബിഹാറിലെ സ്കൂളിൽ ഭക്ഷ്യവിഷബാധ

Published : Feb 08, 2026, 03:19 AM IST
hospital bed

Synopsis

ബിഹാറിൽ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് 70-ൽ അധികം കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛർദ്ദിയും വയറുവേദനയും പ്രകടിപ്പിച്ച കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഒരാളുടെ നില ഗുരുതരമാണ്. ഭക്ഷണത്തിൽ പല്ലി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

പാറ്റ്ന: ബിഹാറിലെ മധേപുര അപ്ഗ്രേഡഡ് മിഡിൽ സ്കൂളിൽ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 70ലധികം കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. ഭക്ഷണം കഴിച്ച ശേഷം കുട്ടികൾ ഓരോരുത്തരായി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഛർദ്ദി, വയറുവേദന, തലകറക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് കുട്ടികൾക്ക് ഉണ്ടായത്. സംഭവവിവരം അറിഞ്ഞതോടെ രക്ഷിതാക്കൾ സ്കൂളിലെത്തി. അസുഖബാധിതരായ കുട്ടികളെ ആംബുലൻസുകളും സ്വകാര്യ വാഹനങ്ങളും ഉപയോഗിച്ച് മധേപുര സദർ ആശുപത്രിയിലേക്ക് അടിയന്തിരമായി മാറ്റി. സംഭവത്തിൽ ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. ബാക്കിയുള്ള കുട്ടികൾ ആരോഗ്യ നില വീണ്ടെടുത്തുവെന്നും ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

പ്രാഥമിക വിവരങ്ങൾ പ്രകാരം ഉച്ച ഭക്ഷണത്തിൽ പല്ലി പോലെയുള്ള ജീവികൾ വീണിരിക്കാമെന്ന സംശയമാണ് ഉയരുന്നത്. ഒരു എൻജിഒ വഴിയാണ് ഭക്ഷണം വിതരണം ചെയ്തതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭക്ഷണ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവയെ കുറിച്ച് ഗുരുതര ചോദ്യങ്ങളാണ് ഉയരുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വീട്ടിലാരും എന്നോട് ചോദിക്കാറില്ല, നിങ്ങളാരാ എന്നെ ചോദ്യം ചെയ്യാൻ? '; പരീക്ഷയ്ക്ക് വൈകിയെത്തിയതിന്റെ കാരണം ചോദിച്ച അധ്യാപികയെ തല്ലി വിദ്യാർത്ഥി
സൂരജ്‍ക്കുണ്ട് കലാമേളക്കിടെ ഭീമൻ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് അപകടം, പൊലീസുകാരൻ കൊല്ലപ്പെട്ടു, 13 പേർക്ക് പരിക്ക്; അന്വേഷണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ