സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാകുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കണമെന്ന് നിര്‍ദേശിച്ചു; പിഎസി പഠനം തുടരുമെന്ന് കെസി വേണുഗോപാൽ

Published : Aug 12, 2025, 03:03 PM IST
kc venugopal

Synopsis

കേരളത്തിൽ ഉപകരാറുകളുമായി ബന്ധപ്പെട്ട ഗുരുതര അഴിമതി നടന്നിട്ടുണ്ട്. 2000 കോടിയുടെ പദ്ധതി 700 കോടിക്ക് ചിലയിടങ്ങളിൽ കരാർ കൊടുത്തുവെന്നും പിഎസി അധ്യക്ഷൻ കെസി വേണുഗോപാൽ പറഞ്ഞു

ില്ലി: കേരളത്തിലെയടക്കം ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സ്വമേധയാ ഏറ്റെടുത്ത് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് പിഎസി അധ്യക്ഷൻ കെസി വേണുഗോപാൽ എംപി പറഞ്ഞു. ലോക്സഭയിലും രാജ്യസഭയിലും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. പിഎസി പഠനം ഇനിയും തുടരുമെന്നും സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാകുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കണമെന്നതടക്കമുള്ള ശുപാര്‍ശ റിപ്പോര്‍ട്ടിലുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ദേശീയ പാത നിര്‍മാണത്തിൽ വ്യാപകമായ ക്രമക്കേടുകളും പിഴവുകളും കേരളത്തിലടക്കം പല സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഴിമതിയുണ്ടെന്ന് പുറത്തുവന്നിട്ടുണ്ട്. ദേശീയപാത പദ്ധതികളുമായി ബന്ധപ്പെട്ട സിഎജി ഓഡിറ്റ് അടിയന്തരമായി നടത്തണം. ഡിസൈൻ തകർച്ച ഒഴിവാക്കാൻ ഡിസൈൻ തയ്യാറാക്കാനും അംഗീകരിക്കാനമുള്ള സംവിധാനം ദേശീയപാത അതോറിറ്റിക്ക് വേണം. ഉപ കരാർ നൽകുന്നതിൽ ഇക്കാര്യത്തിൽ അഴിമതിയുണ്ട്. ഉപകരാർ എടുക്കുന്നത് ആരെന്നു പോലും അറിയില്ല. ഉപകരാർ എടുക്കുന്നവർക്ക് ഒരു രജിസ്ട്രേഷൻ ഉറപ്പാക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.സർവീസ് റോഡുകൾ പൂർത്തിയാകുന്നത് വരെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും നിർദ്ദേശിച്ചു.

ദേശീയപാതയിലെ സർവീസ് റോഡുകളുടെ ക്വാളിറ്റി ഉറപ്പാക്കുന്ന സംവിധാനം വേണം. പൂർത്തിയാകാത്ത റോഡുകളിൽ ടോൾ പിരിവ് പണി പൂർത്തിയാകുന്നതുവരെ നിരോധിക്കണമെന്നും ശുപാർശ നൽകി. കൂരിയാട് ദേശീയപാത തകർച്ചയുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നു. ഡിസൈൻ തകരാർ ആണെന്ന് ദേശീയപാത അതോറിറ്റി സമ്മതിച്ചിട്ടുണ്ട്. 

ഇതുമായി ബന്ധപ്പെട്ട് എടുത്ത നടപടികൾ പേരിനുള്ളതാണ്. ശിക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കുറ്റം ചെയ്ത കരാറുകാരെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്താൻ തയ്യാറാകണം.കേരളത്തിൽ ഉപകരാറുകളുമായി ബന്ധപ്പെട്ട ഗുരുതര അഴിമതി നടന്നിട്ടുണ്ട്. 2000 കോടിയുടെ പദ്ധതി 700 കോടിക്ക് ചിലയിടങ്ങളിൽ കരാർ കൊടുത്തു. എങ്ങനെയാണ് ഇത് അംഗീകരിക്കുന്നത്. ഇതിൽ ഗുണനിലവാരം ഉറപ്പാക്കുന്നത് എങ്ങനെയാണെന്നും കെസി വേണുഗോപാൽ ചോദിച്ചു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി