ഈ വര്‍ഷം പാകിസ്ഥാൻ 2000 ത്തിലേറെ തവണ വെടിനിർത്തൽ കരാർ ലംഘിച്ചു: സേനാവൃത്തങ്ങൾ

Published : Jun 13, 2020, 05:39 PM IST
ഈ വര്‍ഷം പാകിസ്ഥാൻ 2000 ത്തിലേറെ തവണ വെടിനിർത്തൽ കരാർ ലംഘിച്ചു: സേനാവൃത്തങ്ങൾ

Synopsis

ജമ്മുകശ്മീരിൽ ശ്രീനഗർ ബന്ദിപോരാ ഹൈവേയിൽ നിന്ന് സുരക്ഷാ സേന ബോംബ് കണ്ടെത്തി. കണ്ടെത്തിയ ബോംബ് സേന നിർവീര്യമാക്കി.

ശ്രീനഗർ: 2020 ൽ പാകിസ്ഥാൻ 2000 ത്തിലേറെ തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി സേനാവൃത്തങ്ങൾ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള വെടിനിർത്തൽ കരാർ ലംഘനം വർധിച്ചതായും സേനാവൃത്തങ്ങൾ പറയുന്നു. അതേസമയം, ജമ്മുകശ്മീരിൽ ശ്രീനഗർ ബന്ദിപോരാ ഹൈവേയിൽ നിന്ന് സുരക്ഷാ സേന ബോംബ് കണ്ടെത്തി. കണ്ടെത്തിയ ബോംബ് സേന നിർവീര്യമാക്കി.

കഴിഞ്ഞ ദിവസം, ജമ്മു കശ്മീരിലെ വിവിധ മേഖലകളിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കരസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാൻ്റെ പ്രകോപനത്തിന് സുരക്ഷസേന ശക്തമായി മറുപടി നൽകിയതോടെ രാത്രി വൈകിയും അതിർത്തിയിൽ വെടിവെപ്പ് തുടർന്നതായാണ് വിവരം. 

കഴിഞ്ഞ പല ആഴ്ചകളിലായി നൂറിലേറെ തീവ്രവാദികളെയാണ് കശ്മീരിൽ വിവിധ ഓപ്പറേഷനുകളിലൂടെ സുരക്ഷാസൈന്യം വധിച്ചത്. കഴിഞ്ഞ ദിവസം ഷോപ്പിയാനിൽ നടന്ന സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ട തീവ്രവാദികളിലൊരാൾ പാകിസ്ഥാൻ പൗരനാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീതി കിട്ടിയില്ല, അവൾ മരണത്തിന് കീഴടങ്ങി; മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സം​ഗത്തിനിരയായ 20കാരി മരിച്ചു
'ദൈവഹിതം' ഭയന്ന് ഷിൻഡെ, മഹാരാഷ്ട്രയിൽ വീണ്ടും റിസോർട്ട് നാടകം, കൗൺസിലർമാരെ ആഡംബര ഹോട്ടലിലേക്ക് മാറ്റി ശിവസേന