ഗുജറാത്ത് തീരത്ത് പാകിസ്ഥാനി ബോട്ട്; പിന്തുടർന്നപ്പോൾ രക്ഷപ്പെടാൻ ശ്രമം, കിട്ടിയത് 450 കോടിയുടെ മയക്കുമരുന്ന്

Published : Mar 12, 2024, 09:37 PM IST
ഗുജറാത്ത് തീരത്ത് പാകിസ്ഥാനി ബോട്ട്; പിന്തുടർന്നപ്പോൾ രക്ഷപ്പെടാൻ ശ്രമം, കിട്ടിയത് 450 കോടിയുടെ മയക്കുമരുന്ന്

Synopsis

അറബിക്കടലിൽ പോർബന്തർ തീരത്തിന് 350 കിലോമീറ്റർ അകലെയായിരുന്നു കോസ്റ്റഗാർഡ് കപ്പലുകളും  ഗ്രോണിയർ വിമാനങ്ങളും പങ്കെടുത്ത ഓപ്പറേഷൻ നടന്നത്.

ഗാന്ധിനഗർ: ഗുജറാത്തിലെ പോർബന്തർ തീരം വഴി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 450 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടികൂടി. കോസ്റ്റ് ഗാർഡും എൻസിബിയും നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി പാകിസ്ഥാനി ബോട്ട് വഴിയുള്ള ലഹരിക്കടത്ത് കണ്ടെത്തിയത്. ആറ് പാക്കിസ്ഥാൻ സ്വദേശികളെ അറസ്റ്റ് ചെയ്തു. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോട്ടുമാര്‍ഗം കടത്താൻ ശ്രമിച്ച 1000 കോടിരൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. ഇറാൻ, പാക്കിസ്ഥാൻ പൗരന്മാരായ അഞ്ച് പേരാണ് അന്ന് അറസ്റ്റിലായത്. ഇതിനി പിന്നാലെയാണ് വീണ്ടും ലഹരിക്കടത്ത് പിടികൂടുന്നത്. അറബിക്കടലിൽ പോർബന്തർ തീരത്തിന് 350 കിലോമീറ്റർ അകലെയായിരുന്നു കോസ്റ്റഗാർഡ് കപ്പലുകളും  ഗ്രോണിയർ വിമാനങ്ങളും പങ്കെടുത്ത ഓപ്പറേഷൻ നടന്നത്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന എന്നിവയും കോസ്റ്റ്ഗാർഡിനൊപ്പം മയക്കുമരുന്ന് വേട്ടയിൽ പങ്കെടുത്തു.

ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോസ്റ്റ്ഗാർഡ് കപ്പലുകൾ തിങ്കളാഴ്ച രാത്രി തന്നെ കടലിൽ നിലയുറപ്പിച്ചിരുന്നു. ഒപ്പം ഡ്രോണിയർ വിമാനങ്ങള്‍ ഉപയോഗിച്ച് പ്രദേശത്തുകൂടി സഞ്ചരിക്കുന്ന എല്ലാ ബോട്ടുകളെയും നിരീക്ഷിച്ചു. നീണ്ട തെരച്ചിലിനൊടുവിൽ സംശയകരമായി നീളുന്ന ഒരു ബോട്ട് കണ്ടെത്തി. കോസ്റ്റ്ഗാർഡ് കപ്പലുകള്‍ ഈ ബോട്ടിനെ സമീപിച്ച് പരിശോധനയ്ക്ക് വിധേയമാവണമെന്ന് അറിയിപ്പ് നൽകിയെങ്കിലും വഴങ്ങാതെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ കോസ്റ്റ്ഗാർഡ് കപ്പലുകൾ പിന്തുടർന്ന് പിടികൂടി. തുടർന്ന് ബോട്ടിലിറങ്ങി പരിശോധന നടത്തിയതോടെയാണ് വൻ ലഹരിക്കടത്ത് കണ്ടെത്തിയത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം