'വീഡിയോ കോൾ ചെയ്ത് മരിക്കാനൊരുങ്ങിയത് കാണിച്ച് കൊടുത്തു, എന്നിട്ടും വകവെച്ചില്ല'; സൃഷ്ടിയുടെ മരണത്തിൽ പൊലീസ്

Published : Nov 29, 2024, 01:33 PM ISTUpdated : Nov 29, 2024, 03:17 PM IST
'വീഡിയോ കോൾ ചെയ്ത് മരിക്കാനൊരുങ്ങിയത് കാണിച്ച് കൊടുത്തു, എന്നിട്ടും വകവെച്ചില്ല'; സൃഷ്ടിയുടെ മരണത്തിൽ പൊലീസ്

Synopsis

ആദിത്യയുടെ വനിതാ സുഹൃത്തായ പൈലറ്റിനെയും പൊലീസ് ചോദ്യം ചെയ്തു. മരിക്കുന്നതിന് തൊട്ടുമുമ്പ് സൃഷ്ടി അമ്മയെയും അമ്മായിയെയും ഫോണിൽ വിളിച്ചെന്നും പൊലീസ് പറഞ്ഞു.  

മുംബൈ: എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. മരിക്കുന്നതിന് തൊട്ടുമുമ്പ് സൃഷ്ടി തുലി കാമുകൻ ആദിത്യ പണ്ഡിറ്റുമായി വീഡിയോ കോളിൽ സംസാരിച്ചെന്നും താൻ മരിക്കാൻ പോകുകയാണെന്ന് അറിയിച്ചിരുന്നെന്നും പൊലീസ്  പറഞ്ഞു. ഇരുവരും താമസ സ്ഥലത്തുവെച്ച് വഴക്കിട്ടു. ശേഷം താൻ ദില്ലിയിലേക്ക് തിരിക്കുകയാണെന്ന് അറിയിച്ച് ആദിത്യ പോയി. ഉടൻ തിരിച്ചെത്തണമെന്നും തന്റെ കൂടെ കുറച്ച് ദിവസം താമസിക്കണമെന്നും സൃഷ്ടി ആവശ്യപ്പെട്ടെങ്കിലും ആദിത്യ അനുസരിച്ചില്ല.

മരിക്കുന്നതിന് മുമ്പ് ഇരുവരും പത്തിലേറെ തവണ ഫോണിൽ സംസാരിച്ചു. ചില ചാറ്റുകൾ ആദിത്യ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു. അത് വീണ്ടെടുക്കാനും കൂടുതൽ വിവരങ്ങൾ കണ്ടെത്താനും ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അപകടം തോന്നി താൻ വേ​ഗം തന്നെ സൃഷ്ടിയുടെ താമസ സ്ഥലത്തെത്തിയെന്നും മുറി പൂട്ടിയതിനാൽ മറ്റൊരു സുഹൃത്തായ വനിതാ പൈലറ്റിന്റെ സഹായത്തോടെ മുറി തുറന്നപ്പോൾ സൃഷ്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്നും ആദിത്യ പൊലീസിനോട് പറഞ്ഞു.

ആദിത്യയുടെ വനിതാ സുഹൃത്തായ പൈലറ്റിനെയും പൊലീസ് ചോദ്യം ചെയ്തു. മരിക്കുന്നതിന് തൊട്ടുമുമ്പ് സൃഷ്ടി അമ്മയെയും അമ്മായിയെയും ഫോണിൽ വിളിച്ചെന്നും പൊലീസ് പറഞ്ഞു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?