
ലക്നോ: ചൈനയും പാക്കിസ്ഥാനുമായും യുദ്ധത്തിനുള്ള തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ചയിച്ചതായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്. വെള്ളിയാഴ്ചയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിവാദ പ്രസ്താവന.
രാമക്ഷേത്ര നിർമാണം, കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ എന്നിവയുടെ കാര്യത്തിലെന്നപോലെ യുദ്ധത്തിനുള്ള തീയതിയും മോദി തീരുമാനിച്ചു കഴിഞ്ഞതായാണ് സ്വതന്ത്ര ദേവിന്റെ അവകാശവാദം. ഇക്കാര്യം വിശദീകരിക്കുന്ന വീഡിയോ സന്ദേശം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവാദമായത്.
ബിജെപി എംഎൽഎ സഞ്ജയ് യാദവിന്റെ നാട്ടിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് സ്വതന്ത്ര ദേവ് വിവാദ പ്രസ്താവന നടത്തിയത്. സമാജ്വാദി, ബിഎസ്പി പ്രവർത്തകർ ഭീകരരാണെന്നും അദ്ദേഹം പ്രസംഗത്തിൽ ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam