ഭയമില്ലാതെ എങ്ങനെ പരീക്ഷയെ സമീപിക്കാം; പ്രധാനമന്ത്രിയുമായുള്ള വിദ്യാര്‍ഥികളുടെ ചര്‍ച്ച ഇന്ന്

Web Desk   | Asianet News
Published : Jan 20, 2020, 09:33 AM IST
ഭയമില്ലാതെ എങ്ങനെ പരീക്ഷയെ സമീപിക്കാം; പ്രധാനമന്ത്രിയുമായുള്ള വിദ്യാര്‍ഥികളുടെ ചര്‍ച്ച ഇന്ന്

Synopsis

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള രണ്ടായിരത്തില്‍ അധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. 9മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വിഷയങ്ങളില്‍ ലഘു പ്രബന്ധ മത്സരം നടത്തിയാണ് പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ഥികളെ കണ്ടെത്തിയത്.

ദില്ലി: വിദ്യാര്‍ഥികളും, അധ്യാപകരും, രക്ഷിതാക്കളുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും. പരീക്ഷ പേ ചര്‍ച്ച 2020 ന്‍റെ ഭാഗമായാണ് സംവാദം. ദില്ലിയിലെ തല്‍കടോര സ്റ്റേഡിയത്തില്‍ ഇന്ന് രാവിലെ 11 മണിക്കാണ് ചര്‍ച്ച നടക്കുക. പരീക്ഷ ഭയം, പരീക്ഷ സമയത്തെ സമ്മര്‍ദ്ദം തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള രണ്ടായിരത്തില്‍ അധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. 9മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വിഷയങ്ങളില്‍ ലഘു പ്രബന്ധ മത്സരം നടത്തിയാണ് പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ഥികളെ കണ്ടെത്തിയത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 1050 വിദ്യാര്‍ഥികളേയും ഇത്തരത്തിലാണ് തെരഞ്ഞെടുത്തിട്ടുള്ളത്. 

പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച നിയന്ത്രിക്കുന്നതും വിദ്യാര്‍ഥികള്‍ ആവും. കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്നുള്ള നാലുപേരാണ് ചര്‍ച്ച നിയന്ത്രിക്കുക. പരീക്ഷാ പേ ചര്‍ച്ചയുടെ മൂന്നാമത്തെ എഡിഷനാണ് ഇന്നി ദില്ലിയില്‍ നടക്കുക. അതേസമയം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം
വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട