'ഇത് ഏറെക്കാലമായുള്ള തൻ്റെ ആശങ്ക'; പാർലമെൻ്റിന് മുന്നിൽ സുപ്രധാന ആവശ്യവുമായി പ്രധാനമന്ത്രി; 'യുവ എംപിമാർക്ക് കൂടുതൽ അവസരം നൽകണം'

Published : Dec 01, 2025, 12:46 PM IST
PM Modi

Synopsis

പാർലമെൻ്റിൽ യുവ എംപിമാർക്ക് പ്രസംഗിക്കാനുള്ള അവസരം കുറയുന്നതിൽ ആശങ്ക പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിനെതിരെ നിശിതമായി വിമർശിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്

ദില്ലി: ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനത്തിൽ, ഏറെക്കാലമായി തൻ്റെ മനസിലുള്ള ആശങ്ക വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭയിലെ പുതുമുഖങ്ങളും യുവാക്കളുമായ അംഗങ്ങൾക്ക് സംസാരിക്കാൻ അവസരം കിട്ടുന്നത് കുറവാണെന്നും, അവർക്ക് കൂടുതൽ അവസരം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറെക്കാലമായി തനിക്കുള്ള ആശങ്കയാണിതെന്ന് പറഞ്ഞ പ്രധാനമന്ത്രി, എല്ലാ പാർട്ടികളിൽ നിന്നും യുവ അംഗങ്ങൾക്ക് കൂടുതൽ അവസരം നൽകേണ്ടതുണ്ടെന്നും പറഞ്ഞു.

യുവാക്കളും പുതുമുഖങ്ങളുമായ എംപിമാർക്ക് തങ്ങളുടെ മികവ് പ്രകടിപ്പിക്കാനും തങ്ങളുടെ മണ്ഡലത്തെ കുറിച്ച് സംസാരിക്കാനും കൂടുതൽ അവസരം ലഭിക്കാത്തതിൽ തനിക്ക് ഖേദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്ര പുരോഗതിയുടെ ഭാഗമാകേണ്ടവരാണവർ. എന്നാൽ പലപ്പോഴും അഭിപ്രായം പ്രകടിപ്പിക്കാൻ ശ്രമിക്കുമ്പോഴും അവർക്ക് മുന്നിൽ തടസങ്ങളുണ്ടാകുന്നു. ഏത് പാർട്ടിയിൽ നിന്നായാലും ആദ്യമായി എംപിമാരാകുന്നവർക്ക് കൂടുതൽ അവസരം ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം പ്രതിപക്ഷത്തെയും അദ്ദേഹം നിശിതമായി വിമർശിച്ചു. പാർലമെൻ്റിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയും തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ നിരാശ മറച്ചുവെക്കാനുമായി ഉപയോഗിക്കുകയാണ് പ്രതിപക്ഷം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷം തന്ത്രങ്ങൾ മാറ്റാൻ തയ്യാറാകണം. അതിന് വേണമെങ്കിൽ താൻ തന്നെ ഉപദേശങ്ങൾ നൽകാമെന്നും അദ്ദേഹം പറഞ്ഞു. ഈ ശീതകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ 14 ബില്ലുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണവും എസ്ഐആറിനെതിരായ പ്രതിഷേധവും പ്രതിപക്ഷം ശക്തമായി പാർലമെൻ്റിൽ ഉയർത്താനാണ് സാധ്യത.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?
കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി