
ദില്ലി: പാർലമെന്‍റ് വളപ്പിനുള്ളിൽ കത്തിയുമായി അതിക്രമിച്ച് ഓടിക്കയറിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടക്കി. ദില്ലി ലക്ഷിനഗർ സ്വദേശി സാഗർ ഇൻസയാണ് ബൈക്കുമായി അതിക്രമിച്ചു കയറിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
സുരക്ഷ ഉദ്യോഗസ്ഥർ കൈകാണിച്ചിട്ടും ഇയാൾ നിർത്താതെ ഉള്ളിലേക്ക് കടക്കുകയായിരുന്നു. ദേര സച്ച സൗത സ്ഥാപകനും ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹീമിന്‍റെ അനുയായിയാണ് സാഗർ ഇൻസ. പാർലമെൻറ് പൊലീസ് സ്റ്റേഷനിലുള്ള സാഗർ ഇൻസയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാളുടെ കൈവശം കത്തിയുമുണ്ടായിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam