അച്ഛൻ മൊബൈൽ വിറ്റതിൽ മൂന്ന് പേരും വിഷമത്തിലായിരുന്നു, കുട്ടികളുടെ മരണം ഓൺലൈൻ ​ഗെയിമിലെ ടാസ്കെന്ന് അച്ഛൻ; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

Published : Feb 05, 2026, 07:40 PM IST
gaziabad death

Synopsis

കുട്ടികളുടെ അച്ഛന് രണ്ട് കോടി രൂപ കടമുണ്ടായിരുന്നുവെന്നും, അച്ഛൻ തങ്ങളുടെ മൊബൈൽ ഫോൺ വിറ്റതിൽ മൂന്ന് പേരും വലിയ വിഷമത്തിലായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. 

ദില്ലി: ഗാസിയാബാദിലെ മൂന്ന് സഹോദരിമാരുടെ ആത്മഹത്യയിലെ ദുരൂഹത നീക്കാൻ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കുട്ടികളുടെ അച്ഛന് രണ്ട് കോടി രൂപ കടമുണ്ടായിരുന്നുവെന്നും, അച്ഛൻ തങ്ങളുടെ മൊബൈൽ ഫോൺ വിറ്റതിൽ മൂന്ന് പേരും വലിയ വിഷമത്തിലായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കുട്ടികളുടെ മരണം ആത്മഹത്യ അല്ലെന്നും, ഓൺലൈൻ ​ഗെയിമിലെ ടാസ്ക് ആണെന്നും അച്ഛൻ ഇന്നും ആവർത്തിച്ചു.

രാജ്യത്തെ ഞെട്ടിച്ച മൂന്ന് സഹോദരിമാരുടെ ആത്മഹത്യക്ക് മറ്റുകാണങ്ങളുണ്ടോയെന്നാണ് യുപി പൊലീസ് പരിശോധിക്കുന്നത്. ​ഗെയിം മാത്രമല്ല, കുട്ടികൾ നിരന്തരം കൊറിയൻ വെബ് സീരീസുകളും കണ്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ ഈ സീരീസുകളിലെ കഥാപാത്രങ്ങളുടെ പേരാണ് ഉപയോ​ഗിച്ചിരുന്നത്. സീരീസ് കാണാനുപയോ​ഗിച്ചിരുന്ന കുട്ടികളുടെ മൊബൈൽ കടക്കെണിയിലായ അച്ഛൻ വിറ്റു, ഈ പണമുപയോ​ഗിച്ചാണ് വീട്ടിലെ കറണ്ട് ബിൽ അടച്ചത്. അതിനുമുൻപ് ബില്ലടയ്ക്കാത്തതിനെ തുടർന്ന് ഇവർ താമസിച്ചിരുന്ന വീട്ടിൽ വൈദ്യുതി റദ്ദാക്കിയിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സ്റ്റോക്ക് ട്രേഡറായ കുട്ടികളുടെ അച്ഛന് 2 കോടിയുടെ കടമുണ്ട്. അച്ഛനെ പൊലീസ് ചോദ്യം ചെയ്തു. കുട്ടികൾ തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. മറ്റു കുട്ടികളോടൊപ്പം കളിക്കാൻ പോലും പോയിരുന്നില്ലെന്നും അയൽക്കാർ പൊലീസിനോട് പറഞ്ഞു. അതിനിടെ കുട്ടികൾ ആത്മഹത്യ ചെയ്തതല്ലെന്നും, ഓൺലൈൻ ​ഗെയിമിലെ ടാസ്ക് മരണത്തിന് കാരണമെന്നും കുട്ടികളുടെ അച്ഛൻ ആവർത്തിച്ചു.

ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരും യുപി നോയിഡയിലെ ഫ്ലാറ്റിലെ ഒൻപതാം നിലയിൽനിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫൈനാൻസ് സ്ഥാപന ഉടമയെ വെട്ടിക്കൊന്ന കേസ്; 6 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്, ഒളിവുള്ള രണ്ട് സ്ത്രീകൾക്കായി തെരച്ചില്‍
ഇന്ത്യ - അമേരിക്ക വ്യാപാര കരാർ: വിശദാംശങ്ങൾ പുറത്തുവിടുന്നത് വൈകും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിവെച്ചോ എന്നതിൽ വ്യക്തത നൽകാതെ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ