
ഹൈദരാബാദ്: എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ ട്വിസ്റ്റ്. കേസിലെ അതിജീവിതയായ സ്ത്രീ മൊഴി മാറ്റുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. രേവണ്ണ തട്ടിക്കൊണ്ട് പോയി എന്ന് ആരോപണം ഉയർന്ന സ്ത്രീയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നാണ് വീഡിയോയിൽ സ്ത്രീ വെളിപ്പെടുത്തുന്നത്. ഇവരെ തട്ടിക്കൊണ്ടു പോയി എന്ന് ഇവരുടെ മകൻ ആണ് പരാതി നൽകിയത്.
എസ്ഐടി സംഘം ഹുൻസൂരിലെ ഒരു ഫാംഹൗസിൽ നിന്നാണ് ഒരാഴ്ച മുൻപ് ഇവരെ രക്ഷിച്ചത്. ഇവർക്ക് നേരെ പ്രജ്വൽ ലൈംഗികാതിക്രമം നടത്തുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇത് പുറത്ത് പറയാൻ പറ്റാതെ ഒടുവിൽ പ്രജ്വലിന്റെ വീട്ടിൽ നിന്ന് ജോലി ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു. പ്രജ്വൽ ഇവരെ ഉപദ്രവിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ ആണ് ഇവരെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയത്. ഇത് രേവണ്ണ പറഞ്ഞിട്ടാണെന്ന് ആരോപിച്ചാണ് ഇവരുടെ മകൻ പോലീസിൽ പരാതി നൽകിയത്.
തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ രേവണ്ണ ഒന്നാം പ്രതി ആണ്. ഈ കേസിൽ കൂടി ഉൾപ്പെടുത്തിയാണ് രേവണ്ണയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരുന്നു രേവണ്ണയുടെ അറസ്റ്റ്. എന്നാൽ രേവണ്ണ തന്നെ തട്ടിക്കൊണ്ടു പോയിട്ടില്ല എന്നും ഫാം ഹൗസിൽ തന്നെ ഒളിവിൽ പാർപ്പിച്ചതല്ല എന്നും പറയുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam