ഗർഭിണിയെ ട്രെയിനിൽ വച്ചു പീഡിപ്പിച്ച് ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം: ഹേമരാജിന് മരണം വരെ ജീവപര്യന്തം, 1കോടി നഷ്ടപരിഹാരവും നൽകണം

Published : Jul 14, 2025, 07:10 PM IST
hemraj

Synopsis

യുവതിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനും ഇതിൽ 50 ലക്ഷം റെയിൽവേയും 50 ലക്ഷം തമിഴ്നാട്‌ സർക്കാരും നൽകണമെന്നും കോടതി ഉത്തരവിട്ടു.

ചെന്നൈ: വെല്ലൂരിൽ ഗർഭിണിയെ ട്രെയിനിൽ വച്ചു പീഡിപ്പിച്ച് ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ പ്രതി ഹേമരാജിന് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ച് തിരുപത്തൂർ കോടതി. മരണം വരെ ഒരിളവും അനുവദിക്കരുതെന്നും 15 വർഷം കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. യുവതിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനും ഇതിൽ 50 ലക്ഷം റെയിൽവേയും 50 ലക്ഷം തമിഴ്നാട്‌ സർക്കാരും നൽകണമെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ കേസിന്നാസ്പദമായ സംഭവം. ഗർഭിണിയെ ട്രെയിനിൽ വച്ചു പീഡിപ്പിപ്പ് ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. പീഡനത്തെ തുടർന്ന് യുവതിക്ക് ഗർഭസ്ഥ ശിശുവിനെ നഷ്ടമായിരുന്നു. ജീവിതകാലം മുഴുവൻ യുവതി വീൽചെയറിൽ കഴിയണമെന്നും ഡോക്ടർമാർ പറയുന്ന കേസിലാണ് കോടതിയുടെ വിധി വന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്