'ഭരണഘടന അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്‍റെ കടമ', റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി

Published : Jan 25, 2023, 07:30 PM ISTUpdated : Jan 25, 2023, 09:16 PM IST
   'ഭരണഘടന അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്‍റെ കടമ',  റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി

Synopsis

ഭരണഘടന അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്‍റെ കടമയാണെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു. 

ദില്ലി: രാജ്യത്തിന്‍റെ ജനാധിപത്യത്തിന് വഴികാട്ടിയായത് ഭരണഘടനയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഭരണഘടന കാലത്തിന്‍റെ വെല്ലുവിളികളെയും അതീജീവിച്ച് മുന്നോട്ട്  പോകുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഓരോ പൗരന്‍റെയും കടമയാണ്. രാഷ്ട്രനിർമാണത്തിൽ സ്ത്രീകൾക്ക് കൂടുതൽ ഇടം നൽകണം. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. സർക്കാരിന്‍റെ സമയബന്ധിതമായ ഇടപെടലുകളിലൂടെയാണ് ഇത് സാധ്യമായത്. ജി 20 അധ്യക്ഷൻ സ്ഥാനം പുതിയ ലോകക്രമം രൂപീകരിക്കാൻ രാജ്യത്തെ സഹായിക്കുമെന്നും രാഷ്ട്രപതി റിപ്ബ്ലിക്ക് ദിന സന്ദേശത്തിൽ പറഞ്ഞു.

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ദില്ലിയിൽ ഒരുക്കം പൂർത്തിയായി. കർത്തവ്യ പഥെന്ന്  രാജ് പഥിന്‍റെ പേരുമാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ കർത്തവ്യ പഥിലും പരിസരത്തുമായി വിന്യസിച്ചു. പരേഡ് റിഹേഴ്സൽ പൂർത്തിയായി. രാവിലെ 6 മണി മുതൽ ദില്ലിയിൽ കർശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. കർത്തവ്യപഥിന്‍റെയും പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെയും നിർമ്മാണത്തിൽ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേർ ഇത്തവണ പരേഡിൽ അതിഥികളായെത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിരമിക്കാൻ മാസങ്ങൾ മാത്രം, യുവതിയുമായുള്ള അശ്ലീല വീഡിയോ കുരുക്കായി, ഡിജിപി വളർത്ത് മകൾ സ്വർണ്ണം കടത്തിയ കേസിലും നോട്ടപ്പുള്ളി
'മരണം വരെ സംഭവിക്കാം', ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് നിരോധനവുമായി തമിഴ്നാട്