പൊലീസിന്റെ ഈ നടപടി തികച്ചും നിയമവിരുദ്ധമാണെന്ന് അദ്ദേഹം ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരുടെ മുഖം തിരിച്ചറിയുന്ന സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹർജിയിൽ പറയുന്നു.

ദില്ലി: ജെ.പി സമരത്തിൽ പങ്കെടുക്കുന്നവരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കാനായി പോലീസ് 'ഫേസ് റെക്കഗനൈസേഷൻ' സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെതിരെ എ.എ. റഹീം എം.പി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. പൊലീസിന്റെ ഈ നടപടി തികച്ചും നിയമവിരുദ്ധമാണെന്ന് അദ്ദേഹം ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരുടെ മുഖം തിരിച്ചറിയുന്ന സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹർജിയിൽ പറയുന്നു. സമരങ്ങളെ അടിച്ചമർത്താൻ ഇത്തരം സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് എംപിക്കായി ഹർജി സമർപ്പിച്ചത്.

YouTube video player