വിദ്യാസമ്പന്നന്‍, പ്രൈവറ്റ് എയര്‍ലൈന്‍സില്‍ പൈലറ്റ്,പക്ഷേ കയ്യിലിരിപ്പ് ശരിയല്ല;ആത്മസംതൃപ്തിക്ക് സ്പൈ ക്യാമറയില്‍ പക‌ർത്തിയത് 78 സ്ത്രീകളുടെ ദൃശ്യങ്ങൾ

Published : Sep 06, 2025, 09:50 AM IST
Spy Camera

Synopsis

സ്പൈ ക്യാമറ ഉപയോഗിച്ച് യുവതികളുടെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്

ദില്ലി: സ്പൈ ക്യാമറ ഉപയോഗിച്ച് യുവതികളുടെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ പൈലറ്റ് 78 സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയതായി വിവരം. സ്ത്രീകളുടെ പിന്നാലെ നടന്നാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. ആത്മസംതൃപ്തിക്ക് വേണ്ടിയാണ് ദൃശ്യങ്ങൾ പകർത്തിയത് എന്ന് അറസ്റ്റിലായ മോഹിത് പ്രിയദർശനി പൊലീസിനോട് പറഞ്ഞു.കിഷൻഗഡ് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ കൂടുതൽ സ്ത്രീകളെ ഇരയാക്കിയോ എന്നതില്‍ സംശയമുള്ളതായി പൊലീസ് വ്യക്തമാക്കി.

31 വയസുള്ള മോഹിത് പ്രിയദർശനി ഒരു പ്രൈവറ്റ് എയര്‍ലൈന്‍സില്‍ പൈലറ്റയി ജോലിചെയ്യുകയായിരുന്നു. കിഷന്‍ഗഡിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെവെച്ചാണ് ഇരുപതുകാരിയായ ഒരു യുവതിക്ക് തന്‍റെ പിന്നാലെ നടന്ന് ഇയാൾ ദൃശ്യങ്ങൾ പകര്‍ത്തുന്നതായി സംശയം തോന്നിയത്. തുടര്‍ന്ന് യുവതി മോഹിത് പ്രിയദർശനിയുമായി തര്‍ക്കം ഉണ്ടാവുകയും ഇയാളുടെ മുഖത്ത് അടിക്കുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയില്‍ ഇയാളുടെ കയ്യില്‍ സ്പൈ ക്യാമറ ഉള്ളതായി കണ്ടെത്തുകയും പെണ്‍കുട്ടി പലപ്പോഴായി പലസ്ഥലത്ത് കൂടെ നടന്നു പോകുന്നതിന്‍റെ ദൃശ്യങ്ങൾ പകര്‍ത്തിയതായി കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ലൈറ്ററിലും പേനയിലുമുൾപ്പെടെ ഇയാൾ സ്പൈ ക്യാമറ ഘടിപ്പിച്ചിരുന്നു. നിലവില്‍ സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?
കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി