അനുമതിയില്ലാതെ കൊവിഡ് ചികിത്സ; മരുന്നായി റെംഡിസിവിറും, ഗുജറാത്തില്‍ ആശുപത്രി അടച്ചുപൂട്ടി

Published : Dec 10, 2020, 10:48 PM IST
അനുമതിയില്ലാതെ കൊവിഡ് ചികിത്സ; മരുന്നായി റെംഡിസിവിറും, ഗുജറാത്തില്‍ ആശുപത്രി അടച്ചുപൂട്ടി

Synopsis

ആന്‍റിജന്‍ പരിശോധനയോ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പകരം ഹൈ റെസലൂഷന്‍ കംപ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി സ്കാന്‍ ചെയ്താണ് രോഗികളെ തിരിച്ചറിഞ്ഞതെന്നും പരിശോധനയില്‍ വ്യക്തമായി. 

അഹമ്മദാബാദ്: അനുമതിയില്ലാതെ കൊവിഡ് രോഗികളെ ചികിത്സിച്ച സ്വകാര്യ ആശുപത്രി സീല്‍ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയാണ് അടച്ച്പൂട്ടിയത്. അഹമ്മദാബാദ് മുന്‍സിപ്പാലിറ്റിയുടേതാണ് നടപടി. ബുധനാഴ്ച നടത്തിയ മിന്നല്‍ പരിശോധനയിലാണ് പതിമൂന്ന് കൊവിഡ് രോഗികളെ ഇവിടെ ചികിത്സിക്കുന്ന വിവരം ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്.

നരോദ മേഖലയിലെ ആത്മീയ ആശുപത്രിയാണ് അടച്ചുപൂട്ടിയത്. ആന്‍റിജന്‍ പരിശോധനയോ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പകരം ഹൈ റെസലൂഷന്‍ കംപ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി സ്കാന്‍ ചെയ്താണ് രോഗികളെ തിരിച്ചറിഞ്ഞതെന്നും പരിശോധനയില്‍ വ്യക്തമായി. സ്കാന്‍ റിസല്‍ട്ടുകളെ അടിസ്ഥാനമായാണ് ചികിത്സ നടന്നിരുന്നതെന്നും പരിശോധന വ്യക്തമാക്കുന്നു. കൊവിഡ് ചികിത്സയുടെ ഭാഗമായി രോഗികള്‍ക്ക് റെംഡിസിവിര്‍ മരുന്നും നല്‍കിയതായി രോഗികളുടെ ചികിത്സാ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമാകുന്നത്.

ആശുപത്രി മാനേജ്മെന്‍റിനെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. അനുമതിയില്ലാതെ കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ബുധനാഴ്ച വരെ 52910 കൊവിഡ് രോഗികളാണ് അഹമ്മദാബാദിലുള്ളത്. 2145 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് അഹമ്മദാബാദില്‍ മരിച്ചിട്ടുള്ളത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്