
ലക്നൗ: ഉത്തർപ്രദേശിൽ പല ഘട്ടങ്ങളായി പിഎസ്‍സി പരീക്ഷ നടത്തുന്നതിനെതിരെ ഉദ്യോഗാർത്ഥികളുടെ വൻ പ്രതിഷേധം. പ്രയാഗ് രാജിൽ യുപി പിഎസ്‌സി ആസ്ഥാനത്തിന് മുന്നിൽ നൂറുകണക്കിന് യുവാക്കളുടെ പ്രതിഷേധം രണ്ടാം ദിവസം തുടരുകയാണ്. കേന്ദ്രസേനയടക്കം സ്ഥലത്തെത്തി സുരക്ഷ കൂട്ടി.
റിവ്യൂ ഓഫീസർ, അസി റിവ്യൂ ഓഫീസർ തസ്തികകളിലേക്ക് ഉള്ള ഡിസംബറിലെ പ്രിലിമിനറി പരീക്ഷ രണ്ടു ദിവസമായി നടത്തുന്നതിന് എതിരെയാണ് പ്രതിഷേധം. ഒറ്റ ദിവസം ഒരു ഷിഫ്റ്റിൽ പരീക്ഷ നടത്തണം എന്നാണ് ആവശ്യം. ഷിഫ്റ്റായി നടത്തിയാൽ ക്രമക്കേട് നടക്കും എന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. യുപി പിഎസ്‍സി ഉദ്യോഗാർത്ഥികളുമായി ഒരു തവണ ചർച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam