'ഗ്ലോബൽ പാർട്ടിയെങ്കിൽ ചൈനയിലും യുകെയിലും കൂടി മത്സരിക്കൂ', ബിആർഎസിന് രാഹുലിന്‍റെ പരിഹാസം; 'ഫെഡറൽ സഖ്യമില്ല'

Published : Oct 31, 2022, 06:20 PM ISTUpdated : Oct 31, 2022, 06:28 PM IST
'ഗ്ലോബൽ പാർട്ടിയെങ്കിൽ ചൈനയിലും യുകെയിലും കൂടി മത്സരിക്കൂ', ബിആർഎസിന് രാഹുലിന്‍റെ പരിഹാസം; 'ഫെഡറൽ സഖ്യമില്ല'

Synopsis

കെ സി ആറിന്‍റെ പാർട്ടിയായ ബി ആ‌ർ എസുമായി കോൺഗ്രസിന് സഖ്യമുണ്ടാകില്ലെന്നും രാഹുൽ പ്രഖ്യാപിച്ചു

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ കോൺഗ്രസില്ലാത്ത ഫെഡറൽ സഖ്യ നീക്കത്തിനെതിരെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനവും പരിഹാസം. ഭാരത് ജോഡോയാത്രയുമായി തെലങ്കാനയിലുള്ള രാഹുൽ ഗാന്ധി, കെ സി ആറിന്‍റെ പാർട്ടിയായ ബി ആ‌ർ എസുമായി കോൺഗ്രസിന് സഖ്യമുണ്ടാകില്ലെന്നും പ്രഖ്യാപിച്ചു. ബി ആ‌ർ എസ് ദേശീയപാർട്ടിയാണോ ഗ്ലോബൽ പാർട്ടിയാണോ എന്നും രാഹുൽ ചോദിച്ചു. ഗ്ലോബൽ പാർട്ടിയാണെങ്കിൽ ചൈന, യു കെ തെരഞ്ഞെടുപ്പിലുമടക്കം ബി ആ‌ർ എസ് മത്സരിക്കൂ എന്നും കോൺഗ്രസ് മുൻ അധ്യക്ഷൻ പരിഹസിച്ചു. ബി ജെ പിയെ പരാജയപ്പെടുത്താൻ കോൺഗ്രസില്ലാതെ കഴിയില്ലെന്നും കോൺഗ്രസിന്‍റെ ആശയം കൊണ്ട് മാത്രമെ ബി ജെ പിയെ പരാജയപ്പെടുത്താനാകൂ എന്നും രാഹുൽ പറഞ്ഞു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസം അന്‍പത് ദിവസം പൂര്‍ത്തിയാക്കിയാണ് തെലങ്കാനയിലേക്ക് കഴിഞ്ഞ ദിവസം കടന്നത്. സംസ്ഥാനത്ത് കര്‍ഷകരോടും കര്‍ഷക സംഘടന പ്രതിനിധികളോടും സംവദിച്ചാണ് യാത്ര മുന്നേറുന്നത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളെയും ഇതിനെടെ രാഹുൽ കണ്ടിരുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ കാര്‍ഷിക വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ ഒന്നിന് (നാളെ) ഹൈദരാബാദ് നഗരത്തിലേക്ക് രാഹുലിന്‍റെ ജോഡോ യാത്ര പ്രവേശിക്കും. രാഹുല്‍ ഗാന്ധി ചാർമിനാറിൽ ദേശീയ പതാക ഉയർത്തുകയും നെക്ലേസ് റോഡിലെ ഇന്ദിരാ ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്ന സ്ട്രീറ്റ് കോർണർ യോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ടി പി സി സി പ്രസിഡന്‍റ് എ രേവന്ത് റെഡ്ഡി, പാർലമെന്‍റ് അംഗം എൻ ഉത്തം കുമാർ റെഡ്ഡി, നിയമസഭാ കക്ഷി നേതാവ് ഭട്ടി വിക്രമർക്ക, മധു യാസ്‌കി ഗൗഡ് എന്നിവരുൾപ്പെടെ സംസ്ഥാന പ്രധാന നേതാക്കളെല്ലാം തെലങ്കാനയിലെ യാത്രയിൽ രാഹുലിനെ അനുഗമിക്കുന്നുണ്ട്.

എന്തിന് രാഹുല്‍ കൈയില്‍ പിടിച്ചു? മോദിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് ബിജെപി നേതാവിന് നടിയുടെ മറുപടി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?