'മൃതദേഹങ്ങൾ നദിയിൽ ഒഴുകി നടക്കുന്നു; താങ്കൾ കാണുന്നത് സെൻട്രൽ വിസ്ത മാത്രം'; മോദിക്കെതിരെ രാഹുല്‍ ഗാന്ധി

Web Desk   | Asianet News
Published : May 11, 2021, 04:55 PM ISTUpdated : May 11, 2021, 05:03 PM IST
'മൃതദേഹങ്ങൾ നദിയിൽ ഒഴുകി നടക്കുന്നു; താങ്കൾ കാണുന്നത് സെൻട്രൽ വിസ്ത മാത്രം'; മോദിക്കെതിരെ രാഹുല്‍ ഗാന്ധി

Synopsis

ജനങ്ങൾക്ക് എല്ലാവർക്കും സൗജന്യമായി വാക്സിനേഷൻ നൽകുന്നതിന് പകരം ഇത്തരം പദ്ധതികൾ നടപ്പിലാക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധി കുറ്റപ്പെടുത്തി.

ദില്ലി: മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി നടക്കുകയാണെന്നും സെൻട്രൽ വിസ്തയുടെ പുനർനവീകരണം മാത്രമാണ് മോദി കാണുന്നതെന്നും രൂക്ഷവിമർശനമുന്നയിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ''നദികളിലൂടെ എണ്ണമറ്റ മൃതദേഹങ്ങൾ ഒഴുകി നടക്കുകയാണ്. ആശുപത്രികളിൽ മൈലുകളോളം നീണ്ട ക്യൂ. ജീവൻ രക്ഷിക്കാനുള്ള അവകാശങ്ങൾ വരെ എടുത്തുമാറ്റി. സെൻട്രൽ വിസ്തയല്ലാതെ മറ്റൊന്നും കാണാൻ സാധിക്കാത്ത നിങ്ങളുടെ കണ്ണട എടുത്തു മാറ്റൂ.'' രാഹുൽ ​ഗാന്ധി ട്വീറ്റിൽ കുറിച്ചു. 

ഇന്നലെയാണ് ബീഹാറിലെ ബക്സറിൽ ​ഗം​ഗാതീരത്ത് മൃതദേഹങ്ങൾ അടിഞ്ഞത്. ഉത്തർപ്രദേശിൽ നിന്നുള്ള കൊവിഡ് രോ​ഗികളുടെ മൃതദേഹങ്ങളാണിതെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു.  അതുപോലെ തന്നെ ശനിയാഴ്ച ഹാമിർപൂരിൽ യമുന നദിയിൽ പാതികത്തിയ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി കണ്ടെത്തിയിരുന്നു. വെളിപ്പെടുത്താത്ത കൊവിഡ് മരണങ്ങളുടെ തെളിവാണിതെന്ന് കോൺ​ഗ്രസ് ആരോപിച്ചു. 

സെൻട്രൽ വിസ്തയിലെ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ജനങ്ങൾക്ക് എല്ലാവർക്കും സൗജന്യമായി വാക്സിനേഷൻ നൽകുന്നതിന് പകരം ഇത്തരം പദ്ധതികൾ നടപ്പിലാക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധി കുറ്റപ്പെടുത്തി.

രാജ്യത്തിന് ആവശ്യം ജീവശ്വാസമാണെന്നും പ്രധാനമന്ത്രിയുടെ വസതിയല്ലെന്നും കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധി രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. ഓക്സിജൻ സിലിണ്ടറുകൾ വീണ്ടും നിറയ്ക്കുന്നതിനായി ക്യൂവിൽ നിൽക്കുന്ന ആളുകളുടെ ചിത്രങ്ങളും രാജ്പാത്തിലെ സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി