അഭ്യൂഹങ്ങൾക്ക് വിരാമം: രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ കിശോരിലാൽ ശർമ്മ

Published : May 03, 2024, 08:23 AM ISTUpdated : May 03, 2024, 12:49 PM IST
അഭ്യൂഹങ്ങൾക്ക് വിരാമം: രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ കിശോരിലാൽ ശർമ്മ

Synopsis

പ്രിയങ്ക മത്സരിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു എന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. 

ദില്ലി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ റായ്ബറേലിയില്‍  രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തന്‍ കിഷോറി ലാല്‍ ശര്‍മ്മയെ അമേഠിയിലും സ്ഥാനാര്‍ത്ഥിയാക്കി. രാഹുല്‍ ഗാന്ധി ഏത് സീറ്റ് നിലനിര്‍ത്തണമെന്ന് യുക്തമായ സമയത്ത് തീരുമാനിക്കുമെന്ന് എഐസിസി നേതൃത്വം പ്രതികരിച്ചു.

വയനാട്ടില്‍  രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. രണ്ടാം മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുമോയെന്നതില്‍ വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയും വരെ  നേതൃത്വം മൗനം തുടര്‍ന്നു.  തെരഞ്ഞെടുപ്പ് സമിതി പല കുറി ചേര്‍ന്നെങ്കിലും  ചിത്രം തെളിഞ്ഞില്ല. ഒടുവില്‍  അമേഠിയില്‍ രാഹുലും  റായ്ബറേലിയില്‍ പ്രിയങ്കയും മത്സരിക്കട്ടെയെന്ന് പാര്‍ട്ടി തീരുമാനിച്ചു.

മത്സരിക്കാന്‍ ഇരുവര്‍ക്കും താല്‍പര്യമില്ലെന്ന പ്രചാരണം ഇതിനിടെ ശക്തമായി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന്‍റെ തലേന്നും പോലും അനിശ്ചിതത്വം അങ്ങനെ തുടര്‍ന്നു. അമേഠി പാര്‍ട്ടി ഓഫീസിലേക്ക്  രാഹുലിന്‍റെ ഫ്ലക്സ് ബോര്‍ഡുകള്‍ എത്തിച്ചതോടെ ചര്‍ച്ചകള്‍ ആ വഴിക്ക് നീണ്ടു.  ഒടുവില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക വ്യക്തമാക്കിയതോടെ നടപടികള്‍ക്ക് വേഗം കൂടുകയായിരുന്നു. രാഹുല്‍ റായ്ബറേലിയിലേക്ക് നീങ്ങി. അമേഠി സീറ്റ് സോണിയ ഗാന്ധിയുടെ വിശ്വസ്തനായ കെ എല്‍ ശര്‍മ്മയെ ഏല്‍പിക്കാനും തീരുമാനമായി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

സോണിയ ഗാന്ധി, പ്രിയങ്കഗാന്ധി, റോബര്‍ട്ട് വദ്ര എന്നിവര്‍ക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പമാണ്  രാഹുല്‍  റായ്ബറേലിയിലെത്തിയത്. കെഎല്‍ ‍ ശര്‍മ്മ ആദ്യം അമേഠിയില്‍  പത്രിക സമര്‍പ്പിച്ചു. വോട്ടെടുപ്പിന് 17 ദിവസം മാത്രം ശേഷിക്കേ  മറ്റിടങ്ങളിലെ പ്രചാരണം വെട്ടിക്കുറച്ച് റായ്ബറേലിയില്‍ രാഹുല്‍ സജീവമാകും.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി