'സങ്കൽപ്പിക്കാൻ കഴിയുന്നില്ല', ട്രെയിനിലിരുന്ന് വാങ്ങിയ ഭക്ഷണത്തിന്റെ പണം നൽകാത്ത യാത്രക്കാരന്റെ പിന്നാലെ ഓടുന്ന കച്ചവടക്കാരൻ; നടപടി ആവശ്യം

Published : Nov 15, 2025, 07:37 AM IST
Railway vender

Synopsis

ട്രെയിൻ സ്റ്റേഷനിൽ സാധനം വാങ്ങി പണം നൽകാതെ പോയ യാത്രക്കാരന്റെ വീഡിയോ വൈറലാകുന്നു. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ പണത്തിനായി പിന്നാലെ ഓടുന്ന കച്ചവടക്കാരന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

ദില്ലി: ട്രെയിൻ സ്റ്റേഷനിൽ നിര്‍ത്തിയപ്പോൾ പ്ലാറ്റ്ഫോമിലുള്ള കച്ചവടക്കാനോട് ഭക്ഷണം വാങ്ങി കഴിച്ച് പണം നൽകാത്ത യാത്രക്കാരന്റെ വീഡിയോ പ്രചരിക്കുന്നു.പെട്ടെന്ന് ട്രെയിൻ എടുത്തപ്പോൾ പണത്തിനായി പിന്നാലെ ഓടുന്ന കച്ചവടക്കാരന്റെ വീഡിയോ ആണ് പുറത്തുവന്നത്. നസഹായനായി അദ്ദേഹം പണം തരാൻ ആവശ്യപ്പെടുന്നതും ഒടുവിൽ നമ്പര്‍ തരൂ പണം അയച്ചിട്ടേക്കാം എന്ന് വീഡിയോ പകര്‍ത്തിയ യാത്രക്കാരൻ പറയുന്നതും, ട്രെയിൻ വേഗം കൂടിയപ്പോൾ പ്ലാറ്റ്ഫോമിൽ തകര്‍ന്നിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി.

ഏതോ ഒരു റെയിൽവേ സ്റ്റേഷനിൽ വെച്ച് ചിത്രീകരിച്ചതാണ് വീഡിയോ. ട്രെയിൻ വേഗത കൂട്ടി മുന്നോട്ട് പോകുമ്പോൾഒരു കമ്പാർട്ട്മെൻ്റിലേക്ക് കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് അദ്ദേഹം യാത്രക്കാരനോട് പണം തിരികെ നൽകാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും നൽകുന്നില്ല. ഈ സമയം വീഡിയോ റെക്കോർഡ് ചെയ്തിരുന്നയാൾ വെൻഡറോട് ഫോൺ നമ്പർ ചോദിക്കുന്നുണ്ടായിരുന്നു.

വീഡിയോ വൈറലായതോടെ, യാത്രക്കാരൻ്റെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണങ്ങളാണുണ്ടായത്. സത്യസന്ധമായി അധ്വാനിക്കുന്ന ഒരാളുടെ ദുരിതം പലരെയും വേദനിപ്പിച്ചു.'കഷ്ടപ്പെട്ടുണ്ടാക്കുന്ന പണത്തിനുവേണ്ടി ഓടുന്ന ഈ യുവാവിനെ കാണുന്നത് അതീവ ദുഃഖകരമാണ്'. ഒരാൾ കുറിച്ചു. 'മനുഷ്യത്വം മരിച്ചിരിക്കുന്നു. കുറച്ച് പണത്തിനുവേണ്ടി, സാധനം വാങ്ങിയ ശേഷം ഒരാളെ ട്രെയിനിനൊപ്പം ഓടാൻ നിർബന്ധിക്കുന്നത് സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. ചെറിയ കച്ചവടത്തെ ആശ്രയിച്ച് ജീവിക്കുന്ന കച്ചവടക്കാര്‍ക്ക് നീതി ഉറപ്പാക്കാൻ അധികാരികൾ യാത്രക്കാരനെ തിരിച്ചറിയണമെന്ന് നിരവധി ഉപയോക്താക്കൾ ആവശ്യപ്പെട്ടു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അയോധ്യ രാമക്ഷേത്രം: 3 നിലകൾ, 5 മണ്ഡപങ്ങൾ, 7 ഉപക്ഷേത്രങ്ങൾ, ചെലവ് 1900 കോടി രൂപ; ഏപ്രിൽ 30നകം പൂർത്തിയാകുമെന്ന് നിർമാണ സമിതി
സിജെ റോയിയുടെ ആത്മഹത്യ; തിടുക്കത്തിൽ എസ്ഐടി രൂപീകരിച്ചതിൽ സംശയം, കോൺഗ്രസ് നേതാക്കൾക്ക് എന്താണ് പ്രത്യേക താൽപ്പര്യമെന്ന് ബിജെപി