
ദില്ലി: ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 36 ലക്ഷം പേരെ സ്‌പെഷ്യല്‍ ട്രെയിനായ ശ്രമിക് വഴി വീട്ടിലെത്തിക്കുമെന്ന് റെയില്‍വേ. 2600 സര്‍വീസുകളാണ് അടുത്ത 10 ദിവസത്തിനുള്ളില്‍ നടത്തുക. കുടിയേറ്റ തൊഴിലാളികളെയാണ് കൂടുതലും വീട്ടിലെത്തിക്കുകയെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് പറഞ്ഞു.
കഴിഞ്ഞ നാല് ദിവസം പ്രതിദിനം 260 ട്രെയിനുകള്‍ ഓടിച്ചു. വരും ദിവസങ്ങളില്‍ 1000 ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണിന് മുമ്പുള്ള നിരക്ക് മാത്രമേ റെയില്‍വേ ഈടാക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രമിക് ട്രെയിനുകളുടെ ചാര്‍ജ് 85 ശതമാനം കേന്ദ്രവും 15 ശതമാനം സംസ്ഥാനങ്ങളുമാണ് വഹിച്ചത്. ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട ട്രെയിന്‍ ഒഡിഷയിലെത്തിയത് ധാരണപ്പിശകല്ല, മറിച്ച് റൂട്ടിലെ തിരക്ക് കുറക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ ഒന്നുമുതല്‍ 100 ട്രെയിനുകളാണ് രാജ്യത്ത് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam