
ലക്നൗ: അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മാണം ഡിസംബര്‍ ആറിന് തന്നെ തുടങ്ങുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. 1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തത്. അതുകൊണ്ട് തന്നെ അടുത്ത ഡിസംബര്‍ ആറിന് അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മാണം തുടങ്ങുമെന്നും സാക്ഷി മഹാരാജ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി യോഗി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ശ്രമഫലമായി സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. ക്ഷേത്ര നിര്‍മാണത്തിനായി ഹിന്ദുക്കളോടൊപ്പം മുസ്ലിംകളും കൈകോര്‍ക്കണം. ബാബര്‍ നിങ്ങളുടെ പൂര്‍വികനല്ലെന്നും അക്രമിയായിരുന്നുമുള്ള വസ്തുത സുന്നി വഖഫ് ബോര്‍ഡ് മനസ്സിലാക്കണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
തന്‍റെ മണ്ഡലമായ ഉന്നാവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam