
ഐസ്വാൾ: പെട്രോൾ പമ്പിൽ യുപിഐ പേയ്‍മെന്റ് സ്വീകരിക്കാനായി വെച്ചിരുന്ന ക്യൂ.ആർ കോഡിൽ സ്റ്റിക്കറൊട്ടിച്ച യുവാവ് പിടിയിലായി. 23കാരനായ ഇയാൾ പമ്പിൽ ഏതാനും പേർ ഇന്ധനം നിറച്ചതിന്റെ പണം തട്ടുകയും ചെയ്തു. തൊട്ടുപിന്നാലെ പമ്പ് ജീവനക്കാർ പരാതി നൽകി.
മിസോറാമിലെ ഐസ്വാളിലാണ് സംഭവം. ട്രഷറി സ്‍ക്വയറിലെ മിസോഫെഡ് പെട്രോൾ പമ്പ് മാനേജറാണ് പരാതി നൽകിയത്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പമ്പിലെത്തിയ 23 വയസുകാരനായിരുന്നു വില്ലൻ. ഇയാൾ പമ്പിലുണ്ടായിരുന്ന ക്യു.ആർ കോഡ് സ്റ്റിക്കർ മറച്ച ശേഷം മറ്റൊന്ന് ഒട്ടിച്ചു. സ്വന്തം അക്കൗണ്ടിലേക്ക് തന്നെ പണം എത്തുന്ന വിധത്തിലായിരുന്നു ക്യു.ആർ കോഡ് തയ്യാറാക്കി കൊണ്ടുവന്ന് ഒട്ടിച്ചത്. തൊട്ടു പിന്നാലെ പമ്പനിലെത്തി ഇന്ധനം നിറച്ച മൂന്ന് പേരുടെ തുക അക്കൗണ്ടിൽ വന്നു. പരാതി ലഭിച്ചതനുസരിച്ച് അക്കൗണ്ട് പിന്തുടർന്ന് നടത്തിയ അന്വേഷത്തിൽ യുവാന് പിടിയിലായി. 2315 രൂപയാണ് ആകെ ക്യൂ.ആർ കോഡ് വഴി ഇയാൾത്ത്യ കിട്ടിയത്. ഇതിൽ 890 രൂപ ഒരാൾക്ക് തിരിച്ച് ഇട്ടുകൊടുത്തു. ബാക്കിയുണ്ടായിരുന്ന 1425 രൂപ ഇയാൾ ചെലവാക്കി തീർത്തതായും പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam