
മുംബൈ: ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം. ബോബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. റിയ ലഹരി മാഫിയയില്‍ അംഗമാണെന്ന് പറയാന്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പക്കല്‍ തെളിവുകളൊന്നുമില്ലെന്ന് കോടതി പറഞ്ഞു. നടിക്കെതിരെ ചുമത്തിയ കടുത്ത വകുപ്പുകളും നിലനില്‍ക്കില്ല. എന്നാല്‍ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിക്ക് ജാമ്യമില്ല
28 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെയാണ് റിയ പുറത്തിറങ്ങിയത്. ശക്തമായ തെളിവുകളുടെ അഭാവത്തിലും കടുത്ത വകുപ്പുകള്‍ ചുമത്തി റിയയെ ബൈക്കുള സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നടപടിക്കുള്ള കടുത്ത തിരിച്ചടിയായി കോടതിയുടെ തീരുമാനം.
ജാമ്യം അനുവദിക്കാന്‍ കോടതി കണ്ടെത്തിയ കാര്യങ്ങള്‍ ഇങ്ങനെ...
റിയയ്ക്ക് ജാമ്യം കൊടുത്തതിനെ താപ്‌സി പന്നുവും ഫര്‍ബാന്‍ അക്തറുമടക്കമുള്ള ബോളിവുഡ് താരങ്ങള്‍ സ്വാഗതം ചെയ്തു. സുശാന്തിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്ത്, മാനേജര്‍ സാമുവല്‍ മിറാന്‍ഡ എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഷൗവിക് ചക്രബര്‍ത്തി, ലഹരി ഇടപാടുകാരന്‍ ബാസിത്ത് പരിഹാര്‍ എന്നിവര്‍ക്കാണ് ഇന്ന് ജാമ്യം നിഷേധിച്ചത്. സുശാന്തിന് വേണ്ടി ഷോവിക്ക് ഇടപാടുകാരില്‍ നിന്ന് നേരിട്ട് മയക്കുമരുന്ന് വാങ്ങി നല്‍കിയതിന് തെളിവുകള്‍ എന്‍സിബി ഹാജരാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam