ഭീകരവാദക്കേസിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്ക് ജയിലിൽ സഹതടവുകാരുടെ ക്രൂരമർദ്ദനം, രാജ്യസ്നേ​ഹം പ്രകടിപ്പിച്ചതാണെന്ന് മൊഴി

Published : Nov 19, 2025, 09:10 AM IST
Syed Jilani

Synopsis

ഹൈദരാബാദ് സ്വദേശിയായ ജിലാനിയെ മോഷണക്കുറ്റത്തിന് പിടിയിലായ അമ്രൈവാഡി നിവാസിയായ നിലേഷ് ശർമ്മയും മറ്റ് രണ്ട് പേരും ചേർന്നാണ് മർദ്ദിച്ചത്. മുഖത്ത് പരിക്കേറ്റ ജിലാനിക്ക് ചികിത്സ നൽകി.

അഹമ്മദാബാദ്: തീവ്രവാദക്കേസിലെ പ്രതിയായ സയ്യിദ് അഹമ്മദ് മൊഹിയുദ്ദീൻ അബ്ദുൾ ഖാദിർ ജിലാനിയെ (40) മൂന്ന് സഹതടവുകാർ ആക്രമിച്ചു. സബർമതി സെൻട്രൽ ജയിലിൽ ചൊവ്വാഴ്ചയാണ് സംഘർഷമുണ്ടായത്. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അന്വേഷിച്ച ഉന്നതതല ഭീകരാക്രമണ ഗൂഢാലോചനയിൽ കുറ്റാരോപിതനായ ജിലാനിയെയും മറ്റ് രണ്ട് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.

ഹൈദരാബാദ് സ്വദേശിയായ ജിലാനിയെ മോഷണക്കുറ്റത്തിന് പിടിയിലായ അമ്രൈവാഡി നിവാസിയായ നിലേഷ് ശർമ്മയും മറ്റ് രണ്ട് പേരും ചേർന്നാണ് മർദ്ദിച്ചത്. മുഖത്ത് പരിക്കേറ്റ ജിലാനിക്ക് ചികിത്സ നൽകി. ദേശസ്നേഹം പ്രകടിപ്പിക്കാനാണ് ജിലാനിയെ ആക്രമിച്ചതെന്ന് മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. മറ്റ് തടവുകാർ പെട്ടെന്ന് ഇടപെട്ട് ആക്രമണം തടഞ്ഞതിനാൽ പ്രശ്നം അവസാനിച്ചു. ഇത്രയും തടവുകാരിൽ നിന്ന് ഇവർ എങ്ങനെയാണ് സയ്യിദിനെ തിരഞ്ഞെടുത്തതെന്നും അവർക്ക് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നോ എന്നും പരിശോധിക്കുകയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണം മുൻകൂട്ടി തീരുമാനിച്ചതാണോ അതോ സ്വമേധയാ നടന്നതാണോ എന്ന് നിർണ്ണയിക്കാൻ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ റാണിപ്പ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ആവണക്കിൽ നിന്ന് വേർതിരിച്ചെടുക്കുന്ന വളരെ മാരകമായ വിഷവസ്തുവായ റിസിൻ ഉപയോഗിച്ച് ഭീകരാക്രമണം ആസൂത്രണം ചെയ്തുവെന്നാരോപിച്ച് ഗുജറാത്ത് എടിഎസ് ജിലാനിയെയും രണ്ട് കൂട്ടാളികളെയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങൾ നീണ്ട നിരീക്ഷണത്തിനും ഇന്റലിജൻസ് വിവരങ്ങൾക്കും ശേഷമാണ് മൂവരെയും പിടികൂടിയത്. പ്രതികൾ ആവണക്കെണ്ണ ശേഖരിച്ചതായും ലക്ഷ്യമിട്ട ആക്രമണങ്ങളിൽ ഉപയോഗിക്കുന്നതിന് റിസിൻ വേർതിരിച്ചെടുക്കുന്നതിനുള്ള രീതികൾ ഗവേഷണം നടത്തുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'