ഭീകരവാദക്കേസിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്ക് ജയിലിൽ സഹതടവുകാരുടെ ക്രൂരമർദ്ദനം, രാജ്യസ്നേ​ഹം പ്രകടിപ്പിച്ചതാണെന്ന് മൊഴി

Published : Nov 19, 2025, 09:10 AM IST
Syed Jilani

Synopsis

ഹൈദരാബാദ് സ്വദേശിയായ ജിലാനിയെ മോഷണക്കുറ്റത്തിന് പിടിയിലായ അമ്രൈവാഡി നിവാസിയായ നിലേഷ് ശർമ്മയും മറ്റ് രണ്ട് പേരും ചേർന്നാണ് മർദ്ദിച്ചത്. മുഖത്ത് പരിക്കേറ്റ ജിലാനിക്ക് ചികിത്സ നൽകി.

അഹമ്മദാബാദ്: തീവ്രവാദക്കേസിലെ പ്രതിയായ സയ്യിദ് അഹമ്മദ് മൊഹിയുദ്ദീൻ അബ്ദുൾ ഖാദിർ ജിലാനിയെ (40) മൂന്ന് സഹതടവുകാർ ആക്രമിച്ചു. സബർമതി സെൻട്രൽ ജയിലിൽ ചൊവ്വാഴ്ചയാണ് സംഘർഷമുണ്ടായത്. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അന്വേഷിച്ച ഉന്നതതല ഭീകരാക്രമണ ഗൂഢാലോചനയിൽ കുറ്റാരോപിതനായ ജിലാനിയെയും മറ്റ് രണ്ട് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.

ഹൈദരാബാദ് സ്വദേശിയായ ജിലാനിയെ മോഷണക്കുറ്റത്തിന് പിടിയിലായ അമ്രൈവാഡി നിവാസിയായ നിലേഷ് ശർമ്മയും മറ്റ് രണ്ട് പേരും ചേർന്നാണ് മർദ്ദിച്ചത്. മുഖത്ത് പരിക്കേറ്റ ജിലാനിക്ക് ചികിത്സ നൽകി. ദേശസ്നേഹം പ്രകടിപ്പിക്കാനാണ് ജിലാനിയെ ആക്രമിച്ചതെന്ന് മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. മറ്റ് തടവുകാർ പെട്ടെന്ന് ഇടപെട്ട് ആക്രമണം തടഞ്ഞതിനാൽ പ്രശ്നം അവസാനിച്ചു. ഇത്രയും തടവുകാരിൽ നിന്ന് ഇവർ എങ്ങനെയാണ് സയ്യിദിനെ തിരഞ്ഞെടുത്തതെന്നും അവർക്ക് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നോ എന്നും പരിശോധിക്കുകയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണം മുൻകൂട്ടി തീരുമാനിച്ചതാണോ അതോ സ്വമേധയാ നടന്നതാണോ എന്ന് നിർണ്ണയിക്കാൻ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ റാണിപ്പ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ആവണക്കിൽ നിന്ന് വേർതിരിച്ചെടുക്കുന്ന വളരെ മാരകമായ വിഷവസ്തുവായ റിസിൻ ഉപയോഗിച്ച് ഭീകരാക്രമണം ആസൂത്രണം ചെയ്തുവെന്നാരോപിച്ച് ഗുജറാത്ത് എടിഎസ് ജിലാനിയെയും രണ്ട് കൂട്ടാളികളെയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങൾ നീണ്ട നിരീക്ഷണത്തിനും ഇന്റലിജൻസ് വിവരങ്ങൾക്കും ശേഷമാണ് മൂവരെയും പിടികൂടിയത്. പ്രതികൾ ആവണക്കെണ്ണ ശേഖരിച്ചതായും ലക്ഷ്യമിട്ട ആക്രമണങ്ങളിൽ ഉപയോഗിക്കുന്നതിന് റിസിൻ വേർതിരിച്ചെടുക്കുന്നതിനുള്ള രീതികൾ ഗവേഷണം നടത്തുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?