മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലെ വിശദാംശമെന്തെന്ന് ചോദ്യം; 'നെറ്റിയിൽ പൊട്ടില്ലാത്തതിനാൽ മറുപടിയില്ല'

Published : Nov 03, 2022, 04:47 PM ISTUpdated : Nov 12, 2022, 10:41 PM IST
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലെ വിശദാംശമെന്തെന്ന് ചോദ്യം; 'നെറ്റിയിൽ പൊട്ടില്ലാത്തതിനാൽ മറുപടിയില്ല'

Synopsis

സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ വനിതാ കമ്മിഷൻ വിഷയത്തിൽ ഇടപെട്ടു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായുള്ള കൂടിക്കാഴ്ചയിലെ വിശദാംശങ്ങൾ എന്തെന്ന് ചോദിച്ച മാധ്യമ പ്രവർത്തകയോട് നെറ്റിയിലെ പൊട്ടെവിടെയെന്ന് ചോദിച്ച് ഹിന്ദുസംഘടനാ നേതാവ്.  നെറ്റിയിൽ പൊട്ടില്ലാത്ത മാധ്യമ പ്രവർത്തകയോടെ പ്രതികരിക്കില്ലെന്നും സംഭാജി ഭിഡെ എന്ന നേതാവ് വ്യക്തമാക്കി. സംഭവത്തിന്‍റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ഇന്നലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി കൂടികാഴ്ച നടത്തിയ ശേഷം പുറത്തിറങ്ങിയ സംഭാജി ഭിഡെയോടെയാണ് മാധ്യമ പ്രവർത്തക രൂപാലി വിശദാംശങ്ങൾ തേടിയത്. അപ്രതീക്ഷിതമായ പ്രതികരണമായിരുന്നു ഹിന്ദു സംഘടനാ നേതാവിൽ നിന്ന് ഉണ്ടായത്.

സ്ത്രീകൾ ഭാരതാംബയ്ക്ക് തുല്യരാണെന്നും നെറ്റിയിൽ പൊട്ടു തൊടാതെ വരുന്നത് വിധവയ്ക്ക് സമാനമാണെന്നും അങ്ങനെ ചെയ്യരുതെന്നും സംഭാജി ഭിഡെ മാധ്യമ പ്രവർത്തകയോട് പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ വനിതാ കമ്മിഷൻ വിഷയത്തിൽ ഇടപെട്ടു. സംഭാജിയുടെ പരാമർശത്തിൽ വിശദീകരണം ചോദിച്ച് മഹാരാഷ്ട്ര വനിതാ കമ്മിഷൻ അധ്യക്ഷ രൂപാലി ചക്കങ്കർ നോട്ടിസ് അയച്ചു. മറുപടിക്ക് ശേഷമാകും കൂടുതൽ നടപടി ഉണ്ടാകുമോയെന്ന് അറിയാനാകുക.

സംഭവത്തിന്‍റെ വീഡിയോ കാണാം

 

ജ്യൂസ്-ജാക്കിംഗ്, സ്വകാര്യ വിവരങ്ങൾ ചോരുന്നത് പോലും അറിയില്ല, പിന്നെ ബ്ലാക്ക് മെയിൽ; പൊലീസിന്‍റെ മുന്നറിയിപ്പ് 

അതേസമയം മഹാരാഷ്ട്രയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത എം എല്‍ എമാരും അവരുടെ അനുയായികളും ഓഫിസിന് മുന്നില്‍ തടിച്ചുകൂടിയതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വാതിലടച്ചു എന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നില്‍ തടിച്ചുകൂടി തിരക്ക് നിയന്ത്രണതീതമായതോടെയാണ് വാതിലടച്ചതെന്നാണ് സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്. കുറച്ച് സമയത്തിന് ശേഷം വാതില്‍ തുറന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദേശീയമാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സെക്രട്ടേറിയറ്റിലെ ആറാം നിലയിലുള്ള മുഖ്യമന്ത്രിയുടെ ഓഫിസില്‍ വലിയ തിരക്കാണുണ്ടായതെന്നും മുഖ്യമന്ത്രിക്ക് നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു എന്നും അതിനെ തു‍ടർന്നാണ് കുറച്ച് സമയം വാതില്‍ അടച്ചിടേണ്ടി വന്നതെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി